തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ആദ്യ മണിക്കൂറുകളിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത് യുഡിഎഫിന്റെ വമ്പൻ മുന്നേറ്റത്തേക്കാളേറെ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലാണെന്ന കണക്കുകളായിരുന്നു. ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ മുതൽ പിണറായി വിജയൻ പിന്നിലായിരുന്നു. പത്ത് വർഷം കേരളം ഭരിച്ച മുഖ്യമന്ത്രിയും ഭരണത്തുടർച്ച സാധ്യമാക്കിയതിൽ ഇടതുപക്ഷത്തെ നയിച്ച ക്യാപ്റ്റനുമായ പിണറായി വിജയനെതിരെ, ധർമ്മടത്ത് ആറ് റൗണ്ട് വോട്ടുകൾ എണ്ണിയപ്പോഴും മുന്നേറ്റം നടത്താൻ സാധിച്ചത് വലിയൊരു സർപ്രൈസ് ആയി മാറി. സിപിഎമ്മിന്റെ ഇളകാത്ത കോട്ടയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ അഡ്വ. വി പി അബ്ദുൽ റഷീദ് ക്യാപ്റ്റനെയും ഇടതുപക്ഷത്തെയും വിറപ്പിച്ചത്.
വി പി അബ്ദുൽ റഷീദിനെ അടുത്തറിയാവുന്ന കോൺഗ്രസുകാർക്ക് അദ്ദേഹം ഒരിക്കലും നിസ്സാരക്കാരനല്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പകുതിയോളം കുറച്ചത് അബ്ദുൽ റഷീദായിരുന്നു. എൽഡിഎഫ് കുത്തക സീറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയായിരുന്നു ആ ശ്രദ്ധേയമായ നേട്ടം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമായ റഷീദ് തളിപ്പറമ്പ് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുകാലമായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ 2021 തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അബ്ദുൽ റഷീദ് തന്നെയാവും ഇത്തവണയും അവിടെ മത്സരിക്കുക എന്നായിരുന്നു ആദ്യ കണക്കുകൂട്ടലുകൾ. എന്നാൽ, പി കെ ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയത് ചോദ്യം ചെയ്ത് മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ സിപിഎമ്മുമായി അകന്നതോടെ തളിപ്പറമ്പിൽ ടി കെയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് അപ്രതീക്ഷിതമായി തളിപ്പറമ്പ് വിട്ട് വി പി അബ്ദുൽ റഷീദ് ധർമ്മടത്തേക്ക് വണ്ടികയറിയതും, അജയ്യനായ പിണറായി വിജയനെ നേരിടുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് ചരിത്രത്തിലേക്ക് വഴിമാറിയതും.
Who is VP Abdul Rasheed, who broke the Red Fort? Know about this fighter
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



