മാനിറ്റോബ; വൈറ്റ്ഷെൽ പ്രൊവിൻഷ്യൽ പാർക്കിലുള്ള ന്യൂടിമിക് തടാകത്തിന് സമീപത്തെ സ്റ്റർജൻ ഫാൾസ് ട്രെയിൽ മേഖലയിൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ 13 വയസ്സുള്ള ആരോൺ ഔ റാമിറസിനെയും 10 വയസ്സുള്ള മാക്സിമോ ഔ റാമിറസിനെയും കാണാതായി. ഉച്ചയ്ക്ക് 12.40ഓടെ ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ആർസിഎംപി ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ, രണ്ട് കുട്ടികളും വെള്ളക്കെട്ടിൽ വീണതായി കണ്ടെത്തി…

കുട്ടികൾ ഇരുവരും വെള്ളക്കെട്ടിലേക്ക് വീണതായാണ് ദൃക്സാക്ഷികൾ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ, തടാകത്തിന്റെ തീരത്തുനിന്നിരുന്ന 10-കാരൻ പാറയിൽ വഴുതി വെള്ളത്തിലേക്ക് വീണതായാണ് കണ്ടെത്തിയത്. സഹോദരനെ രക്ഷിക്കാൻ 13-കാരൻ ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ട ഭാഗത്തേക്ക് ഒലിച്ചുപോകുകയായിരുന്നു.
അപകടസമയത്ത് ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ആർസിഎംപി അറിയിച്ചു. നിലവിൽ ഇത് ഔദ്യോഗികമായി മൃതദേഹം വീണ്ടെടുക്കുന്ന ദൗത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കുട്ടികൾക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.ആർസിഎംപിക്കൊപ്പം സന്നദ്ധസംഘടനയായ HEART, മാനിറ്റോബ പാർക്സ്, മാനിറ്റോബ കൺസർവേഷൻ വിഭാഗങ്ങൾ എന്നിവയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ശക്തമായ കാറ്റും തിരമാലകളും അതിവേഗ ജലപ്രവാഹവും തിരച്ചിലിനെ സങ്കീർണമാക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. അതേസമയം, സംഭവസ്ഥലത്ത് അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകൾ നിലവിലുണ്ടെങ്കിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് പാർക്സ് കാനഡ അറിയിച്ചു. മരിച്ചെന്നു കരുതുന്ന കുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പ്രാദേശിക സമൂഹം മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ച് ഗോഫണ്ട്മി വഴിയും ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.
suspected-drownings-manitoba-provincial-park
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





