📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home INSIGHT

സർക്കാരും സാമുദായിക സംഘടനകളും: വോട്ട് ബാങ്ക് രാഷ്ട്രീയവും വിദ്യാഭ്യാസ നയങ്ങളും തമ്മിലുള്ള ബാലൻസിംഗ്

Canada Varthakal by Canada Varthakal
January 2, 2026
in INSIGHT
Reading Time: 1 min read
സർക്കാരും സാമുദായിക സംഘടനകളും: വോട്ട് ബാങ്ക് രാഷ്ട്രീയവും വിദ്യാഭ്യാസ നയങ്ങളും തമ്മിലുള്ള ബാലൻസിംഗ്

കേരളത്തിലിപ്പോൾ പ്രധാന ചർച്ചാ വിഷയം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ പ്രസ്താവനകളുമാണ്. മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ‘മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയർസെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ‘ ഇങ്ങനെയായിരുന്നു ഏപ്രിൽ മാസത്തിൽ എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ വെള്ളാപ്പള്ളി പറഞ്ഞത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വെള്ളാപ്പള്ളി കയർത്തതോടെ ചർച്ചകൾക്ക് ആക്കം കൂടി. മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ തങ്ങൾക്ക് സ്ഥാപനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് സർക്കാരുള്ള കാലത്ത് അതിനുള്ള അനുമതി നൽകിയില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറയാതെ പറഞ്ഞത്. ഇവിടെയാണ് പലപ്പോളും വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന എസ്എൻഡിപി, എൻഎസ്എസ് പോലുള്ള സമുദായ സംഘടനകളുടെ മറ്റൊരു വശം വ്യക്തമാകുന്നത്. പലതരത്തിലുള്ള ലക്ഷ്യങ്ങൾക്കും വേണ്ടിയാകും ആശയപരമായി അകലെയെങ്കിലും പലസംഘടനകളും സർക്കാരുമായും ഇടതുപക്ഷ സംഘടനകളുമായും തോൾചേർന്ന് നിൽക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിനും (SNDP) നായർ സർവീസ് സൊസൈറ്റിക്കും (NSS) ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. ഈ സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഎമ്മും തമ്മിലുള്ള ബന്ധം പലപ്പോഴും സംഘർഷഭരിതവും എന്നാൽ അതേസമയം തന്ത്രപരമായ സഹകരണത്തിന്റേതുമാണ്. കാരണം പലപ്പോഴും കോൺ​ഗ്രസുമായി കൈകോർക്കുമ്പോൾ ഇത്തരം സംഘടനാസ്ഥാപനങ്ങൾക്ക് വേണ്ടത്ര പരി​ഗണ ലഭിക്കുന്നില്ല എന്ന് പരാതി ഉയരാറുണ്ട്. കോൺ​ഗ്രസിന്റെ ഘടകകക്ഷിയായ ലീ​ഗും അതിന്റെ സ്ഥാപനങ്ങളുമാണ് എല്ലാം നേടിയെടുക്കാറെന്ന ആരോപണങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇടതിനോടൊപ്പം നിൽക്കുന്നെന്നു വരുത്തിയാൽ ഇത്തരം സമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേട്ടമുണ്ടായിട്ടുണ്ടെന്നതാണ് ചരിത്രം പറയുന്നത്. എന്നാൽ, പല വിഷയങ്ങളിലും ഈ സംഘടനകളും ഇടതുപക്ഷ സർ ക്കാരുകളും തമ്മിൽ പോരെടുക്കാറുമുണ്ട്.

ADVERTISEMENT

എസ്എൻഡിപിയും എൻഎസ്എസും കേരളത്തിൽ നൂറുകണക്കിന് സ്കൂളുകളും കോളേജുകളും നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, മാനേജ്‌മെന്റ് ക്വാട്ട, ഫീസ് ഘടന എന്നിവയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരുകൾ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ പലപ്പോഴും സംഘടനകളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിതെളിക്കാറുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയരുമ്പോൾ, അത് തങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് രണ്ട് സംഘടനകളും ഒരുപോലെ വാദിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന സിപിഎം നിലപാടും, മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിനായി എൻഎസ്എസ് നടത്തുന്ന പോരാട്ടവും പലപ്പോഴും വിരുദ്ധ ധ്രുവങ്ങളിലാണ്.

ADVERTISEMENT

സിപിഎമ്മും സാമുദായിക സംഘടനകളും തമ്മിലുള്ള പോര് പലപ്പോഴും വ്യക്തിപരമായ തലത്തിലേക്ക് മാറാറുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറിജി. സുകുമാരൻ നായരുടെ സമദൂര സിദ്ധാന്തത്തിലൂന്നിയ നിലപാട് പലപ്പോഴും സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരും എൻഎസ്എസും രണ്ട് തട്ടിലായിരുന്നു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശനുമായി സിപിഎമ്മിന് താരതമ്യേന മൃദുവായ സമീപനമുണ്ടെങ്കിലും, ബിഡിജെഎസ് (BDJS) രൂപീകരണവും എൻഡിഎയുമായുള്ള ബന്ധവും ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു. എങ്കിലും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഘട്ടങ്ങളിൽ എസ്എൻഡിപി ഇടതുപക്ഷത്തിനൊപ്പം നിൽക്കാറുണ്ട്.

സമുദായ നേതാക്കളായ ജി. സുകുമാരൻ നായരെയോ വെള്ളാപ്പള്ളി നടേശനെയോ രൂക്ഷമായി വിമർശിക്കുമ്പോഴും, ആ സമുദായത്തിലെ സാധാരണക്കാരായ അണികളെ തങ്ങളോടൊപ്പം നിർത്താൻ സിപിഎം ശ്രമിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻഎസ്എസ് എതിർപ്പുമായി വന്നപ്പോൾ, വെള്ളാപ്പള്ളി നടേശനെ മുൻനിർത്തി ‘നവോത്ഥാന സമിതി’ രൂപീകരിച്ച് ഹിന്ദു വോട്ടുകൾ ഭിന്നിക്കാതെ നോക്കാൻ സിപിഎം ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്.

അതേസമയം, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗിന് ലഭിക്കുന്ന അമിത പ്രാധാന്യം എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളിൽ വലിയ തോതിലുള്ള ആശങ്കയുണ്ടാക്കാറുണ്ട്. ഭരണത്തിൽ ലീഗിനുള്ള സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് അനുഭാവമുള്ള സ്ഥാപനങ്ങൾക്കും എം.ഇ.എസ് (MES) പോലുള്ള സംഘടനകൾക്കും കൂടുതൽ പരിഗണനയും ആനുകൂല്യങ്ങളും നേടിയെടുക്കുന്നു എന്ന പരാതി ഇവർക്കുണ്ട്. പുതിയ പ്ലസ് ടു സ്കൂളുകൾ അനുവദിക്കുന്നതിലോ, കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിലോ മുസ്ലിം ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം തങ്ങളെ അവഗണിക്കുകയും ലീഗിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് ഈ സംഘടനകളുടെ സ്ഥിരമായ ആരോപണമാണ്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകൾ പലപ്പോഴും ലീഗിന് കൂടുതൽ കരുത്ത് നൽകുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിൽ ലീഗിന് ‘അപ്രമാദിത്വം’ നൽകുന്നതായും, തങ്ങൾ രാഷ്ട്രീയമായി പിന്തള്ളപ്പെട്ടു പോകുന്നുവെന്നും എൻ.എസ്.എസും എസ്.എൻ.ഡി.പിയും കരുതുന്നു. ഇത്തരത്തിൽ യു.ഡി.എഫിൽ നിന്ന് ലഭിക്കുന്ന ‘അവഗണന’യാണ് പലപ്പോഴും ഈ സംഘടനകളെ ഇടതുപക്ഷവുമായി താൽക്കാലികമായെങ്കിലും അടുപ്പിക്കുന്നത്.

രാഷ്ട്രീയമായ വോട്ട് ബാങ്ക് തന്ത്രങ്ങൾ

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് സമുദായങ്ങളുടെയും വോട്ടുകൾ നിർണ്ണായകമാണ്. ഈ സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും മാനേജ്‌മെന്റും ഒരു വലിയ സ്വാധീനശക്തിയാണ്. സംഘടനകളെ തള്ളിപ്പറയുമ്പോഴും അവിടുത്തെ സാധാരണക്കാരായ അംഗങ്ങളെ ഒപ്പം നിർത്തുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. “സമുദായ നേതാക്കളല്ല സമുദായം” എന്ന നിലപാടാണ് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിക്കാറുള്ളത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സാമുദായിക സംഘടനകൾക്കുള്ള സ്വാധീനത്തെ പൂർണ്ണമായും മാറ്റിനിർത്താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനാധിപത്യവൽക്കരണവും സാമുദായിക നേതാക്കളുടെ താല്പര്യങ്ങളും തമ്മിലുള്ള ബാലൻസിംഗ് ഒരു വലിയ വെല്ലുവിളിയായി ഇന്നും തുടരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ സർക്കാരുകളും സാമുദായിക സംഘടനകളായ എൻഎസ്എസ്, എസ്എൻഡിപി എന്നിവരും തമ്മിലുള്ള സഹകരണവും സംഘർഷവും വളരെ സങ്കീർണ്ണമാണ്. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ സർക്കാരും ഈ സംഘടനകളും തമ്മിലുള്ള ഏറ്റവും വലിയ സഹകരണം നിലനിൽക്കുന്നത് ‘എയ്ഡഡ്’ മേഖലയിലാണ്.എൻഎസ്എസ്, എസ്എൻഡിപി എന്നിവർ നൽകുന്ന സ്ഥലത്തും കെട്ടിടത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു. ഇത് സർക്കാരിന് ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലെ ബാധ്യത കുറയ്ക്കുന്നു. മലയോര മേഖലകളിലും ഉൾനാടുകളിലും വിദ്യാലയങ്ങൾ എത്തിക്കുന്നതിൽ ഈ സംഘടനകൾ വഹിച്ച പങ്ക് സിപിഎം നേതൃത്വത്തിലുള്ള സർക്കാരുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സഹകരിക്കുമ്പോഴും സ്ഥാപനങ്ങളുടെ നിയന്ത്രണത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നു എന്ന കാര്യവുമുണ്ട്. സർവ്വകലാശാല ഭരണസമിതികളിൽ തങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്താൻ ഈ സംഘടനകൾ ശ്രമിക്കാറുണ്ട്. സിപിഎം ഭരണകാലത്ത് രാഷ്ട്രീയ നോമിനികളെ വയ്ക്കുമ്പോൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന പരാതി എൻഎസ്എസിനും എസ്എൻഡിപിക്കും ഉണ്ടാകാറുണ്ട്.

സിപിഎമ്മും സാമുദായിക സംഘടനകളും തമ്മിലുള്ള ബന്ധം കേവലം സൗഹൃദമോ ശത്രുതയോ അല്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ അവർ സഹകരിക്കുകയും, അധികാരം കൈയാളുന്ന കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാഹചര്യത്തിൽ ഈ രണ്ടു വിഭാഗങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരിക പ്രായോഗികമല്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Government and community organizations: Balancing vote bank politics and education policies
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആരാണ് പിണറായിയെ വിറപ്പിച്ച വിപി അബ്ദുൽ റഷീദ്? അറിയാം ഈ പോരാളിയെക്കുറിച്ച്
INSIGHT

ആരാണ് പിണറായിയെ വിറപ്പിച്ച വിപി അബ്ദുൽ റഷീദ്? അറിയാം ഈ പോരാളിയെക്കുറിച്ച്

by Canada Varthakal
May 4, 2026
ബാറ്റിംഗ് വിസ്മയം സച്ചിൻ 53-ന്റെ നിറവിൽ ; ലോകം ഇന്നും ഒരേ സ്വരത്തിൽ വിളിക്കുന്നു… “സച്ചിൻ… സച്ചിൻ…!”
INSIGHT

ബാറ്റിംഗ് വിസ്മയം സച്ചിൻ 53-ന്റെ നിറവിൽ ; ലോകം ഇന്നും ഒരേ സ്വരത്തിൽ വിളിക്കുന്നു… “സച്ചിൻ… സച്ചിൻ…!”

by Canada Varthakal
April 24, 2026
‘രംഗീല’ മുതൽ ‘പിയാ തൂ’ വരെ; സംഗീത സിരകളിൽ അഗ്നി പടർത്തിയ ആശ മാജിക് ഇനി ഓർമ്മ
INSIGHT

‘രംഗീല’ മുതൽ ‘പിയാ തൂ’ വരെ; സംഗീത സിരകളിൽ അഗ്നി പടർത്തിയ ആശ മാജിക് ഇനി ഓർമ്മ

by Canada Varthakal
April 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.