ഉത്തര സസ്കാച്ചിവാനിലെ നിവാസികളെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക തട്ടിപ്പുകളിൽ വലിയ വർധനവ്. ആളുകൾക്ക് മുന്നറിയിപ്പ് നൽകി ആർ.സി.എം.പി. 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 5.3 ദശലക്ഷം കാനഡ ഡോളർ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
പ്രധാനമായി ഇമെയിൽ, ഫോൺകോളുകൾ, സോഷ്യൽ മീഡിയ എന്നിവ വഴിയാണ് തട്ടിപ്പുകാർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ആകർഷകമായ നിക്ഷേപ അവസരം നൽകാമെന്ന വാഗ്ദാനത്തിലൂടെയാണ് കൂടുതൽ തട്ടിപ്പുകാരും ആളുകളെ അവരുടെ വലയിലാക്കുന്നത്.
സംശയാസ്പദമായ ഇത്തരം കാര്യങ്ങൾ നടന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആർ.സി.എം.പി ജനങ്ങളോട് ആവശ്യപ്പെട്ടു. ഓൺലൈൻ വഴി അല്ലെങ്കിൽ ഫോൺ വഴി തിടുക്കത്തിൽ പണമിടപാടുകൾ നടത്തണമെന്ന് ആവിശ്യപ്പെടുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം തട്ടിപ്പുകൾ പലപ്പോഴും രാജ്യത്തിന് പുറത്തുനിന്ന് നടത്തുന്നതായതിനാൽ, നഷ്ടപ്പെട്ട തുക തിരികെ നേടാനുള്ള ശ്രമങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും.
ഭാവിയിൽ ഈ തട്ടിപ്പുകൾ കുറയ്ക്കാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ആവശ്യമാണെന്ന് ആർ.സി.എം.പി വ്യക്തമാക്കി.



