റെജീന : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം പുതിയ താരിഫ്പ്രഖ്യാപിച്ചതിനെത്തുടർന്ന് സസ്കാച്ചെവാനിലുള്ള ചെറുകിട വ്യവസായികളും ഉൽപ്പാദകരും ആശങ്കയിലാണെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുവ, കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പ്രകാരം ഇതുവരെ നികുതിരഹിതമായി യു.എസിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഉൽപ്പന്നങ്ങളെക്കൂടി ബാധിക്കും. കരകൗശല വസ്തുക്കൾ, ക്ഷീര ഉൽപ്പന്നങ്ങൾ, മൊളാസസ്, മദ്യം, ഡോഗ് ലീഷുകൾ, ഹോക്കി സ്റ്റിക്കുകൾ, തേൻ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പുതിയ താരിഫ് പരിധിയിൽ വരുന്നത്.
അമേരിക്കൻ ഉപഭോക്താക്കൾക്ക് അധിക ചെലവ് വരുന്നത് ഒഴിവാക്കാൻ യു.എസിലേക്കുള്ള വിൽപ്പന വീണ്ടും നിർത്തിവയ്ക്കേണ്ട അവസ്ഥയാണെന്ന് റെജീന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സ്റ്റിക്സ് ആൻഡ് ഡൂഡിൽസ്’ സഹസ്ഥാപകൻ കൈൽ മോഫാറ്റ് അറിയിച്ചു. മുൻപ് കമ്പനിയുടെ ആകെ വിൽപ്പനയുടെ 5 മുതൽ 10 ശതമാനം വരെ യു.എസിലായിരുന്നു. ഒരു വർഷം മുൻപ് ആദ്യഘട്ട താരിഫ് പ്രഖ്യാപിച്ചപ്പോൾ യു.എസ്. വിൽപ്പന നിർത്തിവച്ചെങ്കിലും ഒരു മാസം മുൻപാണ് പുനരാരംഭിച്ചത്. എന്നാൽ നിലവിലെ അനിശ്ചിതത്വങ്ങളെ മറികടക്കാൻ സ്ഥാപനത്തിന് സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ നിർമ്മിക്കുന്ന തേനിന്റെ 20 ശതമാനത്തോളം യു.എസിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്നും, 50 ശതമാനം താരിഫ് വരുന്നതോടെ അമേരിക്കൻ വാങ്ങലുകാർ മറ്റ് ഉറവിടങ്ങൾ തേടുമെന്നും സസ്കാച്ചെവാൻ ബീകീപ്പേഴ്സ് ഡെവലപ്മെന്റ് കമ്മീഷൻ പ്രസിഡന്റ് സൈമൺ ലാ ലോണ്ടെ ചൂണ്ടിക്കാട്ടി. അതേസമയം, സസ്കാച്ചെവാനിലെ ബിഗ് റിവറിലുള്ള സാമില്ല് അടച്ചുപൂട്ടിയത് 117 തൊഴിലവസരങ്ങളെ ബാധിച്ചതായി പ്രീമിയർ സ്കോട്ട് മോ വ്യക്തമാക്കി. യു.എസുമായി വ്യാപാര തർക്കത്തിന് താല്പര്യമില്ലെന്നും, ഓഗസ്റ്റ് 19-ന് മുൻപ് CUSMA കരാർ പുതുക്കി വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ചാൾലറ്റ് ടൗണിൽ നടന്ന യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
New 50% tariff imposed by the US: Canadian industrialists and producers are deeply concerned
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





