ആഗ്ര: ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതി നടത്തിയ ആസൂത്രിതമായ നീക്കങ്ങൾ ഞെട്ടലോടെയാണ് നാട് കേൾക്കുന്നത്. സുരേന്ദ്ര ശർമ എന്നയാളെ ഭാര്യ റൂബി ശർമയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 15 മുതൽ 20 വരെ ഉറക്കഗുളികകൾ ഭക്ഷണത്തിൽ കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊലപാതകം.
ഗുളികകൾ നൽകി സുരേന്ദ്രയെ മയക്കത്തിലാക്കിയ ശേഷം റൂബി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കുഴിച്ചിട്ടു. പിന്നീട് തൊഴിലാളികളെ വരുത്തി തറയിൽ മണ്ണ് നിറയ്ക്കുകയും കോൺക്രീറ്റ് ചെയ്ത് പൂർണ്ണമായും മൂടുകയും ചെയ്തു. 45 ദിവസത്തോളമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. ഭർത്താവ് പുറത്തുപോയതാണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാൻ റൂബി ശ്രമിച്ചു. പൊലീസിൽ പരാതി നൽകിയപ്പോഴും താൻ നിരപരാധിയാണെന്ന് അഭിനയിച്ചു. എന്നാൽ ഭർത്താവിന്റെ സഹോദരൻ അനിൽ റൂബിയുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസിന്റെ പിടിമുറുകിയത്. റൂബി പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ റൂബി കുറ്റം സമ്മതിക്കുകയായിരുന്നു.
സുരേന്ദ്ര മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. ഇതിനെത്തുടർന്ന് നിയമനടപടികളുണ്ടാകുമെന്ന് റൂബി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും റൂബിയെ സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
woman murders husband by giving him 15-20 sleeping pills before burying his body under a concrete floor in their home’s bathroom.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






