വാഷിങ്ടൺ: വത്തിക്കാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ നിലപാടുകൾ അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് പെന്റഗൺ വത്തിക്കാൻ പ്രതിനിധിയെ നേരിട്ട് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ പ്രതിഷേധിച്ച് തന്റെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം മാർപ്പാപ്പ റദ്ദാക്കി.

അമേരിക്കയിൽ ജനിച്ച ആദ്യ മാർപ്പാപ്പയാണെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും അദ്ദേഹം നേരത്തെ തന്നെ വിമർശിച്ചിരുന്നു. വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തിയ യുഎസ് അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരണമെന്ന് കർശനമായി ആവശ്യപ്പെടുകയായിരുന്നു. 14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ പരാമർശിച്ചുകൊണ്ട് അമേരിക്ക വത്തിക്കാനെതിരെ പരോക്ഷമായ സൈനിക ഭീഷണി മുഴക്കിയതായും വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം നിരസിച്ച മാർപ്പാപ്പ, പകരം അഭയാർത്ഥി കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിക്കുന്നുണ്ടെങ്കിലും, സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ സംഭവത്തെ നോക്കിക്കാണുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US threatens Vatican ambassador; Pope Leo cancels US visit





