കാവൻഡിഷ് (പി.ഇ.ഐ): രാഷ്ട്രീയ, വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കാനഡയ്ക്കും യു.എസിനുമിടയിലുള്ള അതിർത്തി കടന്നുള്ള യാത്രകളിൽ വർധനവുണ്ടായതായി പുതിയ കണക്കുകൾ. ജൂൺ മാസത്തിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർ യു.എസിലേക്ക് നടത്തിയ 23 ലക്ഷം യാത്രകൾ പൂർത്തിയാക്കി തിരിച്ചെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ വർധനയാണിത്. തുടർച്ചയായ 15 മാസത്തെ ഇടിവിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ നിന്നുള്ള യാത്രകളിൽ മികച്ച മുന്നേറ്റമാണ് കാണുന്നത്.
അതേസമയം, യു.എസ് നിവാസികൾ കാനഡയിലേക്ക് 30 ലക്ഷം യാത്രകൾ നടത്തി. മുൻവർഷത്തെക്കാൾ 6.1 ശതമാനം വർധനയോടെ തുടർച്ചയായ അഞ്ചാം മാസമാണ് യു.എസ് യാത്രികരുടെ എണ്ണത്തിൽ വളർച്ചയുണ്ടാകുന്നത്. റോഡ് മാർഗ്ഗമുള്ള യാത്രകളിലാണ് പ്രധാനമായും ഈ മാറ്റം ദൃശ്യമായത്. കനേഡിയൻ പൗരന്മാരുടെ കാർ മാർഗ്ഗമുള്ള മടക്കയാത്രകളിൽ 7.6 ശതമാനവും, അമേരിക്കക്കാരുടെ കാനഡയിലേക്കുള്ള കാർ യാത്രകളിൽ 8.1 ശതമാനവും വർധനയുണ്ടായി. എന്നാൽ ഇരു രാജ്യങ്ങളിലെയും വിമാന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ ; വ്യാപാര ചർച്ചകൾ പരാജയം: കാനഡ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തി യു.എസ്
അതിർത്തി തർക്കങ്ങൾക്കിടയിലും സാധാരണക്കാർ തമ്മിലുള്ള ബന്ധവും ടൂറിസത്തോടുള്ള മനോഭാവവും അനുകൂലമായി മാറുന്നുണ്ടെന്നാണ് വിനോദസഞ്ചാരികളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ദീർഘകാല കണക്കുകൾ പരിശോധിക്കുമ്പോൾ പൂർണ്ണമായ വീണ്ടെടുപ്പ് സാധ്യമായിട്ടില്ല. നിലവിലെ യാത്രാ നിരക്ക് 2024 ജൂണിലെ അതിർത്തി തർക്കങ്ങൾക്ക് മുമ്പുള്ള അവസ്ഥയേക്കാൾ 24.6 ശതമാനം താഴെയാണ്.
ചില കനേഡിയൻ യാത്രികർ അയൽരാജ്യത്തേക്ക് പോകുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രാദേശിക ടൂറിസം മേഖലയെ പിന്തുണയ്ക്കാനായി സ്വദേശത്തുതന്നെ അവധിക്കാലം ചെലവഴിക്കാൻ ഇപ്പോഴും താല്പര്യം കാണിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





