വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധസന്നാഹങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിൽ ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ അപ്രതീക്ഷിത തീരുമാനം. നയതന്ത്ര നീക്കങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നടപടികൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിച്ചത്. ഇതേത്തുടർന്ന് തർക്ക പ്രദേശമായ ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് പൂർണ്ണമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായതായും പാകിസ്താൻ അറിയിച്ചു.
ഇറാൻ്റെ നാഗരികത നശിപ്പിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന ട്രംപ്, നിലവിൽ അമേരിക്ക ലക്ഷ്യമിട്ട സൈനിക നീക്കങ്ങൾ പൂർത്തിയായതായി വ്യക്തമാക്കി. ഇറാനും ഇസ്രായേലും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. ദീർഘകാല സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 10 ഇന നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്യും. മിക്ക തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും ഏകദേശ ധാരണയിൽ എത്തിയതായും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാണെന്നും വരും ദിവസങ്ങളിൽ നിർണ്ണായകമായ ഫലമുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump agrees to suspend ‘bombing and attack of Iran’ for two weeks






