കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ സോണിയാ ഗാന്ധി ഇതുവരെ നേരിട്ട് ഇടപെടാത്തത് കോൺഗ്രസ് ഹൈക്കമാൻഡിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് സംസ്ഥാനങ്ങളിൽ സർക്കാരുകൾ നിലവിൽ വന്നിട്ടും കേരളത്തിൽ മാത്രം തീരുമാനം വൈകുകയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും സോണിയാ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്താതിരുന്നതും പ്രഖ്യാപനം നീളാൻ കാരണമായി. സോണിയാ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പ്രഖ്യാപനം വൈകുന്നത് മനഃപൂർവമാണെന്നും ഗ്രൂപ്പ് വൈര്യം തണുപ്പിക്കാനുള്ള ഒരു ‘കൂളിംഗ് പിരീഡ്’ മാത്രമാണിതെന്നും കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി വിഭാഗത്തിന്റെ വാദം. എന്നാൽ, ഹൈക്കമാൻഡിന്റെ അന്തിമ പാക്കേജുകളിൽ പ്രതീക്ഷയർപ്പിച്ച് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളും ദില്ലിയിൽ സജീവമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ചയും മുഖ്യമന്ത്രി പ്രഖ്യാപനവും വേഗത്തിൽ നടന്നപ്പോൾ കേരളത്തിലെ തർക്കം ദേശീയ നേതൃത്വത്തിന് തലവേദനയാകുകയാണ്. എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരാത്തതും ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതും ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷം ശാന്തമായ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ മതിയെന്നാണ് നിലവിലെ ധാരണ. മെയ് 23-നകം സത്യപ്രതിജ്ഞ നടക്കേണ്ടതുണ്ടെന്നിരിക്കെ, അടുത്ത 48 മണിക്കൂറിനുള്ളിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടായേക്കും.
Sonia Gandhi did not intervene; Kerala CM’s announcement uncertain
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



