ഒട്ടാവ: കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തുന്ന തുടർച്ചയായ പ്രതിഷേധങ്ങൾ കനേഡിയൻ പൗരന്മാരിൽ നിന്ന് കടുത്ത എതിർപ്പിന് കാരണമാകുന്നു. അടുത്തിടെ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ഖലിസ്ഥാൻ പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾക്കെതിരെ നിരവധി കാനഡക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. “ഇവരെ തിരിച്ചയക്കൂ, ഇന്ത്യക്കാർ ഇവരെ തിരികെ എടുക്കൂ,” എന്ന തരത്തിലാണ് കനേഡിയൻ പൗരന്മാർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
‘തിരിച്ചെടുക്കാൻ ഇന്ത്യയെന്തിനാണ്?’: ഇന്ത്യക്കാരുടെ മറുപടി
കാനഡയുടെ ഈ ആവശ്യം ഉന്നയിച്ചുള്ള പോസ്റ്റുകൾക്ക് താഴെ ഇന്ത്യൻക്കാരും ശക്തമായി പ്രതികരിച്ചു. “ആവശ്യമില്ലാത്തവരെ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറല്ല,” എന്നാണ് പലരുടെയും പ്രതികരണം. “ഇവരെ കൈമാറാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ പ്രധാനമന്ത്രി ട്രൂഡോ ഇവരെ നെഞ്ചേറ്റിയതാണ്. ഇപ്പോൾ എന്തുകൊണ്ട് ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്നു?” എന്നും ചിലർ പ്രതികരിച്ചു.
ഖലിസ്ഥാൻ വാദം കാനഡയ്ക്ക് തലവേദനയാകുന്നു:
ഖലിസ്ഥാൻ വാദം ഇന്ന് ഇന്ത്യയെക്കാൾ വലിയ പ്രശ്‌നമായിരിക്കുന്നത് കാനഡയ്ക്കാണെന്നാണ് വിലയിരുത്തൽ. ഖലിസ്ഥാനി പ്രവർത്തകരുടെ തുടർച്ചയായ പ്രതിഷേധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കാരണം ഇവർ കാനഡയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി. കാനഡയുടെ മുൻ ഇൻ്റലിജൻസ് ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (CSIS), ഖലിസ്ഥാൻ വിഘടനവാദികൾ കാനഡയിലെ മണ്ണ് ഉപയോഗിച്ച് ഇന്ത്യയെ ലക്ഷ്യമിട്ട് അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ധനസമാഹരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഈ വർഷം ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇത്, കാനഡയിൽ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ അനുകൂല ശൃംഖലകളെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല ആശങ്കകൾക്ക് സാധുത നൽകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ, ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുകയും ബന്ധം വഷളാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കാനഡയിലെ പൗരന്മാർ തന്നെ ഖലിസ്ഥാൻ പ്രവർത്തകരെ രാജ്യത്തിന് ആവശ്യമില്ലെന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധേയമായ മാറ്റമാണ്.
ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകൾക്കിടയിലാണ് ഖലിസ്ഥാൻ പ്രവർത്തകർ പ്രകടനം നടത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Send them back!’ Canadian asks ‘Khalistanis’ to go back; Indians ‘keep them’



