അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാനഡ സർക്കാർ മുന്നറിയിപ്പ് നൽകി. സൈക്ലോസ്പോറിയാസിസ് (Cyclosporiasis) എന്ന പരാസൈറ്റിക് രോഗം വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ട്രാവൽ അഡ്വൈസറി പുതുക്കിയത്. മലിനമായ ലെറ്റ്യൂസുമായി (lettuce) ബന്ധപ്പെട്ടാണ് ആയിരക്കണക്കിന് സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം. ഇതോടെ അമേരിക്കയുമായി ബന്ധപ്പെട്ട യാത്രാ മുന്നറിയിപ്പിന്റെ അപകടനില കാനഡ ‘ഓറഞ്ച്’ വിഭാഗത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
മലിനമായ ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ ശരീരത്തിലെത്തുന്ന Cyclospora എന്ന പരാസൈറ്റാണ് രോഗത്തിന് കാരണമാകുന്നത്. തുടർച്ചയായ വെള്ളംപോലുള്ള വയറിളക്കം, വയറുവേദന, ക്ഷീണം, ഛർദിഭാവം, നേരിയ പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുകയും, ഇടയ്ക്ക് കുറഞ്ഞ ശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യാം. ആരോഗ്യവകുപ്പിന്റെ വിവരമനുസരിച്ച്, പല രോഗികളിലും വയറിളക്കം ആറു മുതൽ ഏഴ് ആഴ്ചവരെ തുടരാൻ സാധ്യതയുണ്ട്.
ഈ വർഷം കാനഡയിൽ ഏതാനും ഡസൻ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തിനുള്ളിൽ രോഗവ്യാപന സാഹചര്യമില്ലെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, അമേരിക്കയിലേക്ക് പോകുന്നവർ പഴങ്ങളും പച്ചക്കറികളും ‘പ്രീ-വാഷ്ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കണമെന്നും കാനഡയുടെ യാത്രാ നിർദേശത്തിൽ പറയുന്നു. സാധാരണ അണുനാശിനികളോ പച്ചക്കറി കഴുകുന്നതിനുള്ള ദ്രാവകങ്ങളോ ഉപയോഗിച്ചാലും ഈ പരാസൈറ്റിനെ പൂർണമായും നീക്കം ചെയ്യാൻ കഴിയണമെന്നില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Planning a trip to the US? The country faces a threat from cyclosporiasis, and Canada has issued a strong warning.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






