ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിലെ വിചാരണ 2028-ൽ ആരംഭിച്ചേക്കുമെന്ന് കാനഡയിലെ പ്രോസിക്യൂഷൻ സർവീസ്. വിചാരണയ്ക്ക് മുൻപുള്ള നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 18 മാസത്തോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ കേസിൽ പ്രതികളായ നാല് പേരും നിലവിൽ കസ്റ്റഡിയിലാണ്. ഇവർ ഇന്ത്യൻ പൗരന്മാരാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ ലോ കോർട്ടിലാണ് കേസിന്റെ നടപടികൾ നടക്കുന്നത്. കേസ് സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രിട്ടീഷ് കൊളംബിയ പ്രോസിക്യൂഷൻ സർവീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2028-ന്റെ തുടക്കം വരെ വിചാരണയ്ക്ക് മുൻപുള്ള അപേക്ഷകളും വാദങ്ങളും തുടരുമെന്നും, അതിനാൽ വിചാരണ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ജൂലൈ 16-ന് നാല് പ്രതികളും വീണ്ടും കോടതിയിൽ ഹാജരാകും. കേസ് മാനേജ്‌മെന്റ് കോൺഫറൻസിനായാണ് പ്രതികളെ കോടതിയിൽ എത്തിക്കുന്നത്. കരൺ ബ്രാർ, കമല്പ്രീത് സിംഗ്, കരൺപ്രീത് സിംഗ്, അമൻദീപ് സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 18-നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടായിയിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Nijjar murder trial could begin in 2028: Canada prosecution service
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






