ടൊറന്റോ: അമേരിക്കയിലേക്ക് ട്രക്കിൽ ഒളിച്ച് കടക്കാൻ ശ്രമിച്ച കാനഡ-അമേരിക്ക അതിർത്തിയിൽ രണ്ട് പേർ പിടിയിലായി. കാനഡയിൽ നിന്ന് വാണിജ്യ ട്രക്കുമായി ബഫല്ലോയിലെ പീസ് ബ്രിഡ്ജ് അതിർത്തി ചെക്ക് പോസ്റ്റിലെത്തിയ ജോർജിയ സ്വദേശിയായ ഖ്വിച്ച ചാലിസുരി (63), ഇയാളുടെ ട്രക്കിൽ ഒളിച്ചിരുന്ന റൊമാനിയൻ പൗരൻ അലക്സാന്ദ്രു-സ്റ്റെഫാനിറ്റ ഇയോർദാകെ (34) എന്നിവരാണ് അമേരിക്കൻ അധികൃതരുടെ പിടിയിലായത്.

ജൂൺ 24-ന് പുലർച്ചെയായിരുന്നു സംഭവം. ട്രക്കിൽ മറ്റാരെങ്കിലുമുണ്ടോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയെങ്കിലും, സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് സ്ലീപ്പർ ക്യാബിനിൽ ഒളിച്ചിരുന്ന ഇയോർദാകെയെ കണ്ടെത്തിയത്. ഇയാൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ നിയമപരമായ അനുമതിയില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
മനുഷ്യക്കടത്തിന് ഖ്വിച്ച ചാലിസുരിക്കെതിരെ കേസെടുത്തു. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇമിഗ്രേഷൻ പരിശോധനയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചതിന് ഇയോർദാകെക്കെതിരെയും കേസെടുത്തിട്ടുണ്ട്, ഇതിന് ആറ് മാസം വരെ തടവ് ലഭിക്കാം. അമേരിക്കയിൽ അനധികൃത കുടിയേറ്റം തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായാണ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം നിലവിൽ ജയിലിലടച്ചു.
N.Y. border crossing smuggling attempt
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





