വാഷിംഗ്ടൺ: കാനഡ-അമേരിക്ക അതിർത്തി വഴി പണത്തിനുവേണ്ടി അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയ കേസിൽ പ്യൂർട്ടോ റിക്കോ സ്വദേശി കുറ്റം സമ്മതിച്ചു. 38കാരനായ ജീസസ് ഹെർണാണ്ടസ് ഒർട്ടിസ് വെർമോണ്ട് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റം സമ്മതിച്ചത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ചെറിയ കുട്ടികൾ ഉൾപ്പെടെ 12 പേരെ വെർമോണ്ടിൽ അതിർത്തി കടന്ന ഉടൻ ഒർട്ടിസ് വാടക വാനിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആളൊന്നിന് 400 അമേരിക്കൻ ഡോളർ വീതമാണ് ഇയാൾ പ്രതിഫലം പ്രതീക്ഷിച്ചിരുന്നത്.
മൂന്നിലധികം ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു ഒർട്ടിസ്. ദീർഘദൂര യാത്രകൾക്കായി ഡ്രൈവർമാരെ ഏകോപിപ്പിക്കാൻ ഇവർ എൻക്രിപ്റ്റഡ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ന്യൂജേഴ്സിയിൽ നിന്ന് വാൻ വാടകയ്‌ക്കെടുത്ത് വെർമോണ്ടിലെത്തിയാണ് സംഘം ആളുകളെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒർട്ടിസും കൂട്ടാളിയും ചേർന്ന് 2024 ജനുവരിയിൽ പിടിയിലാവുകയായിരുന്നു. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തിയതിനും അതിനുള്ള ഗൂഢാലോചന നടത്തിയതിനുമാണ് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
Man pleads guilty in human smuggling case at Canada-U.S. border
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





