ഒട്ടാവ: ഇന്ധനവിലയിലുണ്ടായ കുറവ് കാനഡയിലെ പണപ്പെരുപ്പ നിരക്കിൽ ആശ്വാസം പകരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 2.8 ശതമാനമായി കുറഞ്ഞു. മെയ് മാസത്തിൽ ഇത് 3.2 ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും താഴെയാണ് ജൂണിലെ നിരക്ക്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നത് പണപ്പെരുപ്പത്തിന് കാരണമായിരുന്നു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിച്ചതോടെ ജൂണിൽ എണ്ണവിലയിൽ 10 ശതമാനം കുറവുണ്ടായി. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി.
പലചരക്ക് സാധനങ്ങളുടെ വിലയിൽ 3.9 ശതമാനം വർധനയുണ്ടായെങ്കിലും, ഫ്രഷ് ഫ്രൂട്ട്‌സിന്റെ വിലയിലെ വർധനവ് കുറഞ്ഞത് ആശ്വാസകരമാണ്. ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ടൊറന്റോയും വാൻകൂവറും വേദിയായതോടെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്കുള്ള താമസസൗകര്യങ്ങളുടെ നിരക്കിൽ 20 ശതമാനത്തോളം വർധന രേഖപ്പെടുത്തി. പെട്രോൾ വില ഒഴിവാക്കി കണക്കാക്കിയാൽ, മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ പണപ്പെരുപ്പ നിരക്കിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു.
Lower gas prices bring inflation down to 2.8% in June
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





