ഖലിസ്ഥാൻ വിഘടനവാദികൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ അനധികൃതമായി ധനസമാഹരണം നടത്തുന്നുണ്ടെന്നും സമ്മതിച്ച് കനേഡിയൻ സർക്കാർ. കനേഡിയൻ സുരക്ഷാ ഇൻ്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്ക് കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നതായി ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് കനേഡിയൻ സർക്കാരിൻ്റെ പുതിയ റിപ്പോർട്ട്.
“പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്ന ഖലിസ്ഥാൻ ഗ്രൂപ്പുകൾ കാനഡയിൽ സജീവമാണ്. കാനഡ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്ന് ഇവർ അനധികൃതമായി പണം ശേഖരിക്കുന്നതായും സംശയിക്കുന്നു,” കനേഡിയൻ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ പ്രേരിത വയലന്റ് എക്സ്ട്രീമിസം (PMVE) എന്ന വിഭാഗത്തിലാണ് ഖലിസ്ഥാൻ വിഘടനവാദികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കൊപ്പം ബബ്ബർ ഖൽസ ഇൻ്റർനാഷണൽ, ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ കാനഡ തുടങ്ങിയ ഖലിസ്ഥാനി സംഘടനകളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗുർപട്‌വന്ത് സിങ് പന്നുവിന്റെ സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
ഈ റിപ്പോർട്ടിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഗ്രൂപ്പുകൾ എങ്ങനെയാണ് പണം സമാഹരിക്കുന്നതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Khalistani terror groups operate, raise funds, Canada admits in new risk report



