ടൊറന്റോ: കാനഡയുടെ ഒളിമ്പിക് താരം അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് കോടതി ശിക്ഷ വിധിച്ചു. 31 കാരനായ സുഖ്‌വീന്ദർ സിദ്ദുവിനെ രണ്ടര വർഷം തടവിനും ഡ്രൈവിംഗിൽ നിന്നുള്ള വിലക്കിനുമാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 22-ന് ഒന്റാറിയോയിലെ മെലാങ്ക്തണിലായിരുന്നു ഈ അപകടം സംഭവിച്ചത്.
കൺസ്ട്രക്ഷൻ ജോലികൾ നടന്നിരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അമിതവേഗതയിൽ വന്ന സുഖ്‌വീന്ദറിന്റെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിൽ അലക്സാണ്ട്ര പോളും അവരുടെ പത്ത് മാസം പ്രായമുള്ള മകനും സഞ്ചരിച്ചിരുന്ന കാറും ഉൾപ്പെട്ടിരുന്നു. അപകടത്തിൽ 31-കാരിയായ അലക്സാണ്ട്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റ് മൂന്ന് പേർക്കും അപകടത്തിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
തുർച്ചയായി 16 മണിക്കൂർ വാഹനമോടിച്ച സിദ്ദു, നിശ്ചിത വേഗപരിധി ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. 2014-ലെ സോച്ചി വിന്റർ ഒളിമ്പിക്സിൽ കാനഡയ്ക്കായി ഫിഗർ സ്കേറ്റിംഗിൽ തിളങ്ങിയ താരമാണ് അലക്സാണ്ട്ര. മരണസമയത്ത് അവർ നിയമപഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയിലുണ്ടായ തീരാനഷ്ടത്തിൽ സുഖ്‌വീന്ദർ സിദ്ദു കോടതിയിൽ മാപ്പപേക്ഷിച്ചു. കാനഡയിൽ അടുത്ത കാലത്തായി ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ വർധിക്കുന്നത് വലിയ തോതിലുള്ള ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
Indo-Canadian trucker jailed for accident that claimed life of Olympian
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




