എഡ്‌മന്റൺ: കാനഡയിൽ അപകടകരമായി വാഹനമോടിച്ചതിന് പോലീസ് തടഞ്ഞ കാറിൽ നിന്ന് തോക്കും മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ. കൊലപാതക ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടൽതുടങ്ങിയ കേസുകളിൽ കാനഡയിലുടനീളം തിരയുന്ന കുറ്റവാളിയായ സഫൽദീപ് സിംഗ് (22) ആണ് പിടിയിലായത്. അന്താരാഷ്ട്ര കുറ്റവാളി സംഘമായ “ഫോർ ബ്രദേഴ്സ്” ഗാംഗുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മെയ് മാസത്തിൽ എഡ്‌മന്റണിലാണ് സംഭവം നടന്നത്. സഫൽദീപ് സിംഗിനെ കൂടാതെ സന്ദീപ് സിംഗ് (28), ദിവ്യാംഷു (22) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവർക്ക് കാനഡയിലും യുഎസിലുമായി വ്യാപിച്ചുകിടക്കുന്ന കുറ്റവാളി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
സഫൽദീപിന്റെ വസതികളിൽ മെയ് 28-നും ജൂൺ 23-നും നടത്തിയ പരിശോധനയിൽ മോഷ്ടിച്ച വാഹനങ്ങളുടെ വിവരങ്ങൾ മാറ്റി മറിക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും പോലീസ് കണ്ടെടുത്തു. ഇതിനുശേഷം ഇയാൾക്കെതിരെ കൂടുതൽ കേസുകൾ ചുമത്തിയിട്ടുണ്ട്. എഡ്‌മന്റണിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം, ഇയാൾക്കെതിരെയുള്ള വാറന്റുകൾ നിലനിൽക്കുന്ന ഒന്റാറിയോയിലേക്ക് സഫൽദീപിനെ മാറ്റി.
കാനഡയിലെ ദക്ഷിണേഷ്യൻ വംശജരായ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പിന്നിൽ ഈ സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു. വിവിധ പ്രവിശ്യകളിലെ പോലീസ് സേനകൾ തമ്മിലുള്ള ഏകോപനത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് എഡ്‌മന്റൺ പോലീസ് സർവീസ് വ്യക്തമാക്കി.
Cops in Canada stopped a car for dangerous driving, found a gun, drugs and Indian-origin criminal inside
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






