ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിനായുള്ള (CEPA) മൂന്നാംഘട്ട ചർച്ചകൾ പൂർത്തിയായി. 2026-ഓടെ കരാർ ഒപ്പുവെക്കാനും, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറായി ഉയർത്താനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
നേരത്തെ രണ്ടുതവണ പരാജയപ്പെട്ട വ്യാപാര ചർച്ചകൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയും ചേർന്ന് പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. 2010-ൽ തുടങ്ങിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനും, 2023-ലെ രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ രണ്ടാംവട്ടം ചർച്ചകൾ തടസ്സപ്പെട്ടതിനും ശേഷമാണ് ഇപ്പോൾ കാര്യങ്ങൾ അനുകൂലമായി നീങ്ങുന്നത്.
കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ നടന്ന മോദി-കാർണി കൂടിക്കാഴ്ചയാണ് ഈ പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സാമ്പത്തിക സഹകരണത്തിന് ഊന്നൽ നൽകുന്ന ഈ ‘റീസെറ്റ്’, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ചർച്ചകൾ കൃത്യമായി മുന്നോട്ട് പോവുകയാണെന്നും, 2026-ഓടെ കരാർ പൂർത്തിയാക്കാനാകുമെന്നുമാണ് ഇരുവിഭാഗങ്ങളും വ്യക്തമാക്കുന്നത്.
India-Canada CEPA
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






