വാങ്കൂവർ: ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിർദേശം തള്ളിക്കളഞ്ഞ് തീപിടിത്തമുണ്ടായ പ്രദേശത്ത് തുടർന്നയാളെ ജീവൻ പണയംവെച്ച് രക്ഷിച്ച് ബ്രിട്ടീഷ് കൊളംബിയൻ (B.C.) വൈൽഡ് ഫയർ സർവീസ്. തീ പടർന്നുപിടിക്കുന്ന ക്ലിന്റണിലെ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട അഗ്നിശമന സേനാംഗങ്ങളോട് മോശം ഭാഷയിൽ സംസാരിക്കുകയും അവിടെനിന്ന് പോകാൻ വിസമ്മതിക്കുകയുമായിരുന്നു ഇയാൾ. തുടർന്ന് രക്ഷാപ്രവർത്തകർ ദൗത്യം തുടരുകയും ഇയാളെ അവിടെ ഉപേക്ഷിച്ചു പോവുകയും ചെയ്തു.
എന്നാൽ നിമിഷങ്ങൾക്കകം വീടിന്റെ ചുറ്റും കാട്ടുതീ ആളിപ്പടർന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിലായതോടെ ഇയാൾ സഹായത്തിനായി വീണ്ടും അടിയന്തര സേനയെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തിരികെയെത്തിയ ബി.സി വൈൽഡ് ഫയർ സർവീസ് അംഗങ്ങൾ സാഹസികമായി ഇയാളെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തങ്ങളുടെ ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തിയ ആളും നിലവിൽ പൂർണ സുരക്ഷിതരാണെന്ന് ബി.സി വൈൽഡ് ഫയർ സർവീസ് ഇൻസിഡന്റ് കമാൻഡർ ബ്രൈസ് മൊറീറ സ്ഥിരീകരിച്ചു. പ്രദേശത്ത് ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തനിവാരണ സേനയുടെ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Ignored evacuation orders and got trapped in a wildfire; daring rescue in Clinton.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






