ഒട്ടാവ: കാനഡയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ ഘാനയുടെ പ്രധാന മിഡ്‌ഫീൽഡർ തോമസ് പാർട്ടിയുടെ സേവനം ടീമിന് ലഭ്യമാകില്ല. യു.കെയിൽ താരത്തിനെതിരെ നിലനിൽക്കുന്ന ഏഴ് ബലാത്സംഗക്കേസുകളും ഒരു ലൈംഗികാതിക്രമക്കേസുമാണ് വിസ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചത്. 2021-2022 കാലയളവിൽ ആഴ്സണൽ താരമായിരിക്കെയാണ് ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉയർന്നത്.
ജൂൺ 17-ന് പനാമയ്ക്കെതിരായ നിർണായക മത്സരത്തിനായി ടീമിനൊപ്പം കാനഡയിലേക്ക് പോകാനിരുന്ന പാർട്ടിയുടെ വിസ അപേക്ഷ കാനഡ സർക്കാർ തള്ളുകയായിരുന്നു. ഓരോ രാജ്യത്തിന്റെയും കുടിയേറ്റ നിയമങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നതെന്നും, ഇതിൽ ഫിഫയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ബോസ്റ്റണിലെ ടീം ക്യാമ്പിലുള്ള താരം മത്സരങ്ങളിൽ പങ്കെടുക്കാൻ കാനഡയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പായിട്ടുണ്ട്.
32 വയസ്സുള്ള ഈ വിള്ള റയൽ താരം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഘാനയുടെ മധ്യനിരയിലെ കരുത്തനായ താരത്തെ നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Ghana midfielder Partey denied entry into Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










