ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദികൾ അവിടുത്തെ ജനങ്ങൾക്ക് തന്നെ വലിയ സുരക്ഷാ ഭീഷണിയാണെന്ന് മുൻ കാനഡ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യ-കാനഡ ബന്ധങ്ങളും, മുൻകനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളും വിശദീകരിച്ചത്.
ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ യു.എസ് നീതിന്യായ വകുപ്പിന്റെ പുതിയ കുറ്റപത്രത്തോടെ പ്രസക്തമല്ലാതായി മാറിയെന്നും, മൂന്ന് വർഷമായിട്ടും യാതൊരു തെളിവും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഒക്ടോബറിൽ ഇന്ത്യ പിൻവലിച്ച ആറ് നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും മാന്യതയും സൽപേരും പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് വർമ്മ ആവശ്യപ്പെട്ടു. ലോറൻസ് ബിഷ്ണോയ് അടക്കമുള്ള അധോലോക സംഘങ്ങൾക്കെതിരെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട കുറ്റപത്രങ്ങൾ നിജ്ജറിന്റെ കൊലപാതകത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. കനേഡിയൻ പൊലീസായ ആർ.സി.എം.പിയും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഖാലിസ്ഥാൻ വിഘടനവാദികൾ തോക്ക് കടത്ത്, ലഹരിമരുന്ന്, കവർച്ച, മനുഷ്യക്കടത്ത് എന്നിവയിലൂടെ ഇന്ത്യക്കെതിരെ ഫണ്ട് ശേഖരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണവും താമസവും വാഗ്ദാനം ചെയ്ത് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാധീനിക്കുകയും, അവരെ ഉപയോഗിച്ച് ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങളും പതാക നശീകരണങ്ങളും നടത്തിച്ച് പിന്നീട് രാഷ്ട്രീയ അഭയം തേടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം കുടിയേറ്റങ്ങളിൽ കർശന പരിശോധന കൊണ്ടുവരികയും, ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക നിക്ഷേപങ്ങളും നയതന്ത്ര സഹകരണങ്ങളും നിലവിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India was the target, but Canada is also at risk: Former High Commissioner Sanjay Verma on Khalistani separatism.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






