Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കാൻ യൂറോപ്പ്; സ്വകാര്യ നിക്ഷേപ പദ്ധതി ഇൻഫാന്റിനോയ്ക്ക് തിരിച്ചടിയാകുമോ?

Canada Varthakal by Canada Varthakal
July 30, 2026
in Sports
Reading Time: 1 min read
ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കാൻ യൂറോപ്പ്; സ്വകാര്യ നിക്ഷേപ പദ്ധതി ഇൻഫാന്റിനോയ്ക്ക് തിരിച്ചടിയാകുമോ?

ഒന്റാരിയോ; ലോകകപ്പിന്റെ വാണിജ്യാവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള ഫിഫ പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. നിർദേശം പിൻവലിക്കാത്ത പക്ഷം ഫിഫയുടെ എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടന മുന്നറിയിപ്പ് നൽകി. ലോകകപ്പും മറ്റ് പ്രധാന ഫിഫ ടൂർണമെന്റുകളുമായി ബന്ധപ്പെട്ട വാണിജ്യാവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ യൂറോപ്യൻ ഫുട്ബോൾ സംഘടന (യുവേഫ) കടുത്ത നിലപാട് സ്വീകരിച്ചു.

WhatsApp Image 2026 07 12 at 4.27.05 PM 7

വിഷയത്തിൽ ചേർന്ന അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷം, നിർദേശം പിൻവലിക്കാത്ത പക്ഷം ഫിഫയുടെ മത്സരങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുക്കില്ലെന്ന് യുവേഫ അറിയിച്ചു. യൂറോപ്പിൽ നടക്കാനിരിക്കുന്ന അടുത്ത ഫിഫ ടൂർണമെന്റ് സെപ്റ്റംബർ 5ന് പോളണ്ടിൽ ആരംഭിക്കുന്ന വനിതാ അണ്ടർ-20 ലോകകപ്പാണ്. 2035 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ബ്രിട്ടനിലെ നാല് ഫുട്ബോൾ അസോസിയേഷനുകൾ ചേർന്നാണ് നിലവിൽ ഏക ബിഡ് സമർപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ആതിഥേയ രാജ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം നവംബർ 23ന് പ്രഖ്യാപിക്കാനാണ് ഫിഫയുടെ പദ്ധതി. “വിൽക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. ഫിഫ ലോകകപ്പ് ഫുട്ബോളിന്റേതാണ്. യൂറോപ്പിന്റെ ശബ്ദം നിലനിൽക്കുന്നിടത്തോളം അത് വിൽപ്പനയ്ക്കുള്ള വസ്തുവാകില്ല,” എന്നാണ് യുവേഫ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്കായി ഇൻഫാന്റിനോ മുന്നോട്ടുവച്ച സാമ്പത്തിക നിർദേശമാണ് പ്രതിഷേധത്തിന് കാരണം.

സെപ്റ്റംബർ മധ്യത്തോടെ അംഗീകരിക്കേണ്ട ഈ പദ്ധതിപ്രകാരം ഓരോ അംഗസംഘടനയ്ക്കും 20 മില്യൺ ഡോളർ വീതം നൽകാമെന്ന വാഗ്ദാനമാണ് ഫിഫ നൽകിയിരിക്കുന്നത്. ഇതിനായി FIFA Forward Enterprise (FFE) എന്ന പേരിൽ 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ അനുബന്ധ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പിന്റെ ടിവി സംപ്രേഷണം, സ്പോൺസർഷിപ്പ്, വിപണനം എന്നിവയുമായി ബന്ധപ്പെട്ട വാണിജ്യാവകാശങ്ങൾ ഈ കമ്പനിയാണ് കൈകാര്യം ചെയ്യുക.

കമ്പനിയുടെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകർക്ക് നൽകാനാണ് നിർദേശം. അമേരിക്കൻ നിക്ഷേപകനായ ജോഷ്വ കുഷ്‌നർ രൂപീകരിച്ച ന്യൂയോർക്ക് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമാണ് പ്രധാന നിക്ഷേപകനാകുമെന്നാണ് പുറത്തുവന്ന വിവരം. ജോഷ്വ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറിന്റെ സഹോദരനാണ്. സ്വിസ് നിയമപ്രകാരം ലാഭേച്ഛയില്ലാത്ത സംഘടനയായ ഫിഫയുടെ യഥാർത്ഥ ഉടമകൾ നിലവിലുള്ള 211 അംഗ അസോസിയേഷനുകളാണ്.

പുതിയ കമ്പനി അംഗീകരിച്ചാൽ അടുത്ത നാല് വർഷത്തേക്കുള്ള അടിസ്ഥാന ധനസഹായം 10 മില്യൺ ഡോളറിൽ നിന്ന് 20 മില്യൺ ഡോളറായി ഉയർത്തുമെന്നും, 2038 വരെ ഓരോ അംഗത്തിനും ആകെ 86 മില്യൺ ഡോളർ ലഭിക്കുമെന്നും ഇൻഫാന്റിനോ കത്തിൽ അറിയിച്ചു. നിലവിലെ സംവിധാനത്തിൽ ഇത് ഏകദേശം 36 മില്യൺ ഡോളറാണ്. എന്നാൽ ഈ നീക്കം നേതൃത്വപരമായ വലിയ വീഴ്ചയാണെന്നും ലോക ഫുട്ബോളിന്റെ സംരക്ഷകനെന്ന നിലയിൽ ഫിഫയ്ക്ക് ഉള്ള ഉത്തരവാദിത്തം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും യുവേഫ വിമർശിച്ചു.

ഇൻഫാന്റിനോ 2016ൽ ഫിഫ പ്രസിഡന്റാകുന്നതിന് മുമ്പ് വർഷങ്ങളോളം യുവേഫയിൽ ഉന്നത പദവിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ഈ സാമ്പത്തിക നീക്കം ഇൻഫാന്റിനോയുടെ നേതൃത്വത്തെയും ബാധിക്കുമെന്ന വിലയിരുത്തലും ശക്തമാകുന്നുണ്ട്. ഫുട്ബോളിലെ വിവിധ വിഭാഗങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെ, ആറ് ഭൂഖണ്ഡ ഫുട്ബോൾ സംഘടനകളിൽ മൂന്നെണ്ണമെങ്കിലും ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത മാർച്ചിൽ മൊറോക്കോയിലെ റബാത്തിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 18നകം പേര് നൽകണം.

ന്യൂജഴ്‌സിയിലെ ഈസ്റ്റ് റതർഫോർഡിൽ നടന്ന ലോകകപ്പ് ഫൈനലിന് പിന്നാലെ നാലാംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന വിലയിരുത്തലിലായിരുന്നു ഇൻഫാന്റിനോ. ബെൽജിയത്തിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചിട്ടും അമേരിക്കൻ താരം ഫൊലറിൻ ബാലോഗനെ പിന്നീട് കളിപ്പിച്ചതിനെച്ചൊല്ലിയ വിവാദം ഉണ്ടായിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ നിലപാടിനെ കാര്യമായി ബാധിച്ചിരുന്നില്ല.

2031ൽ ഫിഫ പ്രസിഡന്റിന്റെ കാലാവധി അവസാനിച്ച ശേഷം പുതിയ എഫ്.എഫ്.ഇ കമ്പനിയിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന കമ്മീഷണർ പോലുള്ള ചുമതല ഇൻഫാന്റിനോ ലക്ഷ്യമിടുന്നുവെന്ന വിലയിരുത്തലും ചില ഫുട്ബോൾ അധികൃതർ സ്വകാര്യമായി പങ്കുവയ്ക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപകർ ലോകകപ്പുകൾ പോലുള്ള പ്രധാന ടൂർണമെന്റുകളിൽ ഓഹരി പങ്കാളികളാകുന്നത് ഫുട്ബോളിന്റെ സ്വഭാവം തന്നെ മാറ്റുമെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്.

നിക്ഷേപകരുടെ ലാഭ പ്രതീക്ഷകൾ സ്ഥിരമായ സമ്മർദമായി മാറുമെന്നും സംഘടന ചൂണ്ടിക്കാട്ടി. അതേസമയം, ലോക ഫുട്ബോളിന്റെ വികസനത്തിനുള്ള ധനസഹായം വർധിപ്പിക്കാനാണ് സ്വകാര്യ നിക്ഷേപ പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് ഇൻഫാന്റിനോയുടെ വിശദീകരണം. ഫിഫ ധനസഹായത്തെ ആശ്രയിക്കുന്ന നിരവധി രാജ്യങ്ങൾക്ക് ഇത് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുവേഫയുടെ അടിയന്തര യോഗത്തിൽ ഏകദേശം 40 അംഗരാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

ഫിഫയ്ക്ക് ഇതിനകം തന്നെ ബില്യൺ ഡോളർ കരുതൽ നിധിയുള്ളപ്പോൾ വികസന പദ്ധതികൾക്കായി അതിൽ നിന്ന് പണം വിനിയോഗിക്കാത്തതിനെതിരെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. നിലവിലെ നിർദേശം പൂർണമായും പിൻവലിക്കുകയും, ഭാവിയിൽ ഫിഫയുടെ ഭരണഘടനയിലോ പ്രധാന ടൂർണമെന്റുകളിലോ സ്വകാര്യ ഉടമസ്ഥതയ്ക്ക് ഒരിക്കലും വഴിയൊരുക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നതുവരെ ഒരു യുവേഫ ദേശീയ ടീമും ഫിഫ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് സംഘടന വ്യക്തമാക്കി.

ഇതിനിടെ ഇൻഫാന്റിനോയ്ക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലും ആശങ്ക ഉയർന്നു. ഫിഫയുടെ ഏകപക്ഷീയമായ നടപടി ഏഷ്യൻ ഫുട്ബോളിന്റെ അടിസ്ഥാന ഘടനയെ തന്നെ ബാധിക്കുമെന്നാണ് എ.എഫ്.സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ 46 അംഗ ഫുട്ബോൾ അസോസിയേഷനുകൾക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയത്.

Europe to boycott FIFA tournaments; will the private investment plan prove to be a setback for Infantino?

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Europe to boycott FIFA tournaments;
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'India vs. Brazil'
Sports

അവർ വരുന്നു..’ഇന്ത്യ- ബ്രസീൽ’ ഫുട്ബോൾ പോരാട്ടം കൊൽക്കത്തയിൽ?

by Canada Varthakal
July 30, 2026
Controversy brews! IFAB makes a revelation regarding the Argentina vs. Switzerland match.
Sports

വിവാദം പുകയുന്നു! അർജന്റീന – സ്വിറ്റ്സർലൻഡ് മത്സരത്തിൽ വെളിപ്പെടുത്തലുമായി IFAB

by Canada Varthakal
July 29, 2026
Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.