ഒട്ടാവ: തെക്കൻ മാനിറ്റോബയിൽ അടുത്തിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് പിന്നാലെ കാനഡയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയരുകയാണ്. എൺവയോൺമെന്റ് കാനഡയുടെ റേഡാർ ഗവേഷണ സംഘത്തെ പിരിച്ചുവിട്ട നടപടിയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
തണ്ടർസ്റ്റോമുകളിലെ ചുഴലികൾ കൃത്യമായി കണ്ടെത്താൻ നിലവിലെ റേഡാർ സംവിധാനത്തിന് കഴിയുന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് മാനിറ്റോബ സർവകലാശാലയിലെ അറ്റ്മോസ്ഫെറിക് സയൻസ് പ്രൊഫസർ ജോൺ ഹനീസിയാക് ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ റേഡാർ ഡാറ്റയുടെ ഗുണനിലവാരം കുറവായതിനാൽ, പല കാലാവസ്ഥാ നിരീക്ഷകരും അമേരിക്കയുടെ റേഡാർ ഡാറ്റയെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
അതേസമയം, റേഡാർ ഗവേഷണ സംഘത്തെ പിരിച്ചുവിട്ടത് ശാസ്ത്രീയ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും, കാലാവസ്ഥാ നിരീക്ഷണ സംവിധാനം തുടർന്നും കൃത്യമായി പ്രവർത്തിക്കുമെന്നുമാണ് കാലാവസ്ഥാ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഗവേഷണ സംഘം ഇല്ലാത്തത് റേഡാർ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് വലിയ തടസ്സമാകുമെന്നും, ഇത് കാനഡയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് വെസ്റ്റേൺ സർവകലാശാലയിലെ നോർത്തേൺ ടോർണാഡോസ് പ്രോജക്റ്റ് ഡയറക്ടർ ഡേവിഡ് സിൽസ് ഉൾപ്പെടെയുള്ളവരുടെ നിലപാട്. ജൂലൈ മാസത്തോടെ കാനഡയിൽ ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ സർക്കാർ നടപടി വലിയ ചർച്ചയാവുകയാണ്.
Environment Canada cuts to radar research team puts public at risk
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










