തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ദുരന്തത്തിനിരയായവർക്ക് ആശ്വാസമായി സർക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പ്രകൃതിവിപത്തിനിടെ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിലും വെള്ളക്കെട്ടിലും വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം കൈമാറും. മഴക്കെടുതിയിൽ വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപയും, വസ്തു അവശേഷിച്ച് വീട് മാത്രം പൂർണ്ണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കാർഷിക മേഖലയ്ക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാഥമിക കണക്കുകൾ പ്രകാരം 1882 ഹെക്ടർ ഭൂമിയിലാണ് കൃഷിനാശം രേഖപ്പെടുത്തിയിട്ടുള്ളത്. വിളകൾ നഷ്ടപ്പെട്ട കർഷകരെ സഹായിക്കുന്നതിനായി 6.44 കോടി രൂപ സർക്കാർ അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ തടസ്സമില്ലാതെ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതിനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Rainstorm: CM announces financial assistance;financialto be given to those who lost their houses and land
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




