സ്ക്വാമിഷ്: സ്വിറ്റ്സർലൻഡ്-ഇറ്റലി അതിർത്തിയിലെ അൽപ്സ് പർവ്വതനിരകളിൽ മലകയറ്റ റെക്കോർഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രമുഖ അത്ലറ്റിനെ കാണാതായതായി അത്ലറ്റിക്സ് കാനഡ അറിയിച്ചു. പ്രശസ്ത സ്കൈറണ്ണറും പർവ്വതാരോഹകയുമായ കാലി മക്രിസ്റ്റലിനെയാണ് (Kalie McCrystal) ചൊവ്വാഴ്ച മുതൽ കാണാതായത്. ഇറ്റലിയുടെ ഭാഗത്തുള്ള, ഏകദേശം 4,481 മീറ്റർ ഉയരമുള്ള മാട്ടർഹോൺ (Matterhorn) പർവ്വതം കയറുന്നതിനിടെയാണ് സംഭവം.
സ്വിറ്റ്സർലൻഡിലെ സെർമാറ്റ് (Zermatt) പട്ടണത്തിലേക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി ഇതിനുമുമ്പും കീഴടക്കിയിട്ടുള്ള വ്യക്തിയാണ് കാലി. സാങ്കേതികമായി ഏറെ പ്രയാസമേറിയതും ഉയർന്ന അന്തരീക്ഷ സ്ഥിതിയുമുള്ള മേഖലകളിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള അത്ലറ്റാണ് കനേഡിയൻ സ്വദേശിയായ ഇവരെന്നും അത്ലറ്റിക്സ് കാനഡ പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
ഏത് റെക്കോർഡ് തകർക്കാനാണ് കാലി ശ്രമിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസ്താവനയിൽ പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര സ്കൈറണ്ണിംഗ് കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അത്ലറ്റായ കാലിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ബി.സിയിലെ സ്ക്വാമിഷ് സ്വദേശിയായ കാലിയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നതായും തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും അത്ലറ്റിക്സ് കാനഡ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









