കാനഡ: അപ്പർ കാനനാസ്കിസ് തടാകത്തിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നാല് പേരുമായി പോവുകയായിരുന്ന വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ, ഒരു സ്ത്രീയെയും പുരുഷനെയുമാണ് കാണാതായത്. മുപ്പതുകളിലുള്ള രണ്ട് പേരെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരികൾ വിനോദസഞ്ചാരികളായ ഒരു വലിയ സംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട നാല് പേരും. ക്യാമ്പിംഗിനായി എത്തിയതായിരുന്നു സംഘം. രക്ഷപ്പെട്ടവരെയും കാണാതായവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാല് പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) സ്ഥിരീകരിച്ചു.
അപകടം നടന്ന ഉടൻ തന്നെ കോക്രെയ്ൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും കാനനാസ്കിസ് എമർജൻസി സർവീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ആദ്യം, സമീപത്തുണ്ടായിരുന്നവരാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. പിന്നീട്, ഇവർ രക്ഷാപ്രവർത്തനങ്ങൾക്കായി എമർജൻസി സർവീസുമായി ചേർന്നു. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ശക്തമായ കാറ്റ് കാരണം നിർത്തിവെയ്ക്കേണ്ടി വന്നു.
കാണാതായവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. സോണാർ സംവിധാനമുള്ള ബോട്ട് ഉപയോഗിച്ച് തടാകത്തിൽ തിരച്ചിൽ നടത്താനാണ് പോലീസിൻ്റെ തീരുമാനം. അതേസമയം, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതർ നൽകുന്ന സൂചന.
റോക്കി പർവ്വതനിരകളിലെ ഒരു ഗ്ലേഷ്യൽ തടാകമാണ് അപ്പർ കാനനാസ്കിസ് തടാകം. കാൽഗറിയിൽ നിന്ന് 120 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി കാൾഗറിയിലെ കാനനാസ്കിസ് കൺട്രിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് മുകളിൽ ശക്തമായ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, തടാകത്തിൽ വഞ്ചി യാത്ര ചെയ്യുമ്പോൾ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.



