ഹാലിഫാക്സ് : AI സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്നും വിദ്യാർത്ഥികൾ പഠനത്തിനായി ഡിജിറ്റൽ ടൂളുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കുന്ന റിപ്പോർട്ട്. ഹാലിഫാക്സിലെ ഓക്സ്ഫോർഡ് ലേണിംഗ് സെന്റർ വിദ്യാർത്ഥികളെ ഭാവിക്കായി സജ്ജമാക്കുന്നതിന്റെ ഭാഗമായി എഐ ഇതിനോടകം തന്നെ തങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ എങ്ങനെയൊക്കെ ശരിയായ രീതിയിൽ ഉപയോഗിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡയറക്ടർ ലോറെലി ബർഗസ് വ്യക്തമാക്കി.
കുട്ടികൾ എഐ ഉപയോഗിക്കുമ്പോൾ വിമർശനാത്മകമായി ചിന്തിക്കാൻ പഠിക്കണമെന്നാണ് പ്രധാനമെന്ന് ബർഗസ് ചൂണ്ടിക്കാണിക്കുന്നു. എഐ ഉത്തരങ്ങൾ നേരിട്ട് നൽകാൻ ഉപയോഗിക്കുന്നതിന് പകരം, കാര്യങ്ങൾ വിശദീകരിച്ചു തരാനോ പഠനത്തിന് പിന്തുണ നൽകാനോ വേണ്ടി ഉപയോഗിക്കണം. എഐ എന്നത് വികാരങ്ങളില്ലാത്ത ഒരു കൃത്രിമ സംവിധാനം മാത്രമാണെന്ന കാര്യം കുട്ടികൾ തിരിച്ചറിയണമെന്നും, രക്ഷിതാക്കൾ ഇതിന്റെ ഉപയോഗം നിരീക്ഷിക്കുകയും വിവിധ ടൂളുകൾ പരിചയപ്പെടുകയും വേണമെന്നും ഡിജിറ്റൽ നരവംശശാസ്ത്രജ്ഞനായ ഗൈൽസ് ക്രൗച്ച് വ്യക്തമാക്കി.
സുരക്ഷിതരായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം മനുഷ്യന്റെ മേൽനോട്ടവും പ്രധാനമാണെന്ന് കോഡ് നിൻജാസിലെ എഡ് കിം അഭിപ്രായപ്പെടുന്നു. ഇന്റർനെറ്റും ഗൂഗിളും വന്നകാലം പോലെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന മറ്റൊരു ടൂൾ മാത്രമായാണ് എഐയെ കാണേണ്ടതെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








