ആൽബർട്ട ആരോഗ്യ സേവന വിഭാഗം (എഎച്ച്എസ്) എഡ്മണ്ടൺ മേഖലയിലും പീസ് റിവർ പ്രദേശത്തും അഞ്ചാംപനി (മീസിൽസ്) കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏപ്രിൽ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പല സ്ഥലങ്ങളിലും രോഗവ്യാപനം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്നവരും പ്രത്യേകിച്ച് 1970-നു ശേഷം ജനിച്ചവരും രണ്ടിൽ കുറവ് മീസിൽസ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവരും ജാഗ്രത പാലിക്കേണ്ടതാണ്.
എഡ്മണ്ടണിലെ കിൻഡർ കെയർ മെഡിക്കൽ ക്ലിനിക്കിൽ ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 1:45 മുതൽ വൈകിട്ട് 4:38 വരെ സന്ദർശിച്ചവരിലും, റോക്ബാൻഡ് പീഡിയാട്രിക് ഹെഡ്ഷേപ്പ് ക്ലിനിക്കിൽ ഏപ്രിൽ 14-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സന്ദർശിച്ചവരിലും രോഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
ഈ സമയങ്ങളിൽ ആ ക്ലിനിക്കുകൾ സന്ദർശിച്ചവർ ജാഗ്രത പാലിക്കണം.
ഫോർട്ട് സാസ്കാച്ചുവാനിലെ റോസ് ക്രീക്ക് മെഡിക്കൽ ഇമേജിങ് സെന്ററിൽ ഏപ്രിൽ 11-ന് രാവിലെ 7:50 മുതൽ 11 മണി വരെ ഉണ്ടായിരുന്നവർക്കും, പീസ് റിവറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എമർജൻസി വിഭാഗത്തിൽ ഏപ്രിൽ 15-ന് രാത്രി 9:20 മുതൽ 16-ന് പുലർച്ചെ 1 മണി വരെ ഉണ്ടായിരുന്നവർക്കും രോഗബാധിതരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്.
ആൽബർട്ട ആരോഗ്യ സേവന വിഭാഗം ജനങ്ങളോട് അവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കാനും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പനി, ചുമ, മൂക്ക് ഒഴുകൽ, കണ്ണ് ചുവപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി തുടങ്ങിയശേഷം 3 മുതൽ 7 ദിവസത്തിനകം ചുവന്ന പാടുകൾ ശരീരത്തിൽ കണ്ടുവരാം. എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ 811-ൽ വിളിക്കണമെന്നും, പൊതുസ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രിൽ 17 വരെയുള്ള കണക്കനുസരിച്ച്, അൽബർട്ടയിൽ 89 സ്ഥിരീകരിച്ച മീസിൽസ് കേസുകളുണ്ട്, അതിൽ 83 പേർ ഇപ്പോൾ രോഗബാധിതരല്ല.



