സാസ്കറ്റൂൺ; അവസാന നിമിഷത്തെ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തി. 28 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങളെ ബാധിക്കുന്ന ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറായ ‘CUSMA’യുടെ വ്യക്തമായ ലംഘനമാണെന്ന് സാസ്കറ്റൂൺ പ്രീമിയർ സ്കോട്ട് മോ വിമർശിച്ചു.
ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ, അമേരിക്കൻ ചർച്ചക്കാരുടെ അവസാന നിമിഷത്തെ മാറ്റങ്ങളാണ് കരാറിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർത്തതെന്ന് മോ ആരോപിച്ചു. പുതിയ തീരുവ ഒഴിവാക്കാനും മുൻപ് ചുമത്തിയ തീരുവകളിൽ ഇളവ് വരുത്താനും കനേഡിയൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് യു.എസ് ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം. നിലവിലെ അമേരിക്കൻ ഭരണകൂടത്തിന് തങ്ങൾ ഒപ്പുവെച്ച വ്യാപാര കരാറുകൾ പാലിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ ; ALSO READ ; വ്യാപാര ചർച്ചകൾ പരാജയം: കാനഡ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തി യു.എസ്
രാജ്യത്തെ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനായി അമേരിക്കയ്ക്ക് മേൽ ‘ഡോളറിന് ഡോളർ’ എന്ന കണക്കിൽ തിരിച്ചടി തീരുവകൾ ചുമത്തിയിരിക്കുയാണ് കാനഡ. പ്രധാനമന്ത്രി കാർണിയുടെ ഈ തീരുമാനത്തിന് പ്രീമിയർ സ്കോട്ട് മോ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നീതിരഹിതവും വിശ്വസിക്കാൻ കൊള്ളാത്തതുമായ കരാർ നിരസിച്ച പ്രധാനമന്ത്രിയുടെ നടപടി ശരിയാണെന്നും, യു.എസ് ഉൽപ്പന്നങ്ങൾക്ക്മേൽ തുല്യമായ തിരിച്ചടി തീരുവകൾ ചുമത്താനുള്ള തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സ്കോട്ട് മോ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





