വാഷിംഗ്ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് അമേരിക്കയിലേക്ക് പടരുന്ന പുകയിൽ കാനഡയെ രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ വനങ്ങളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് വായുമലിനീകരണത്തിന് കാരണമെന്നും ഇതിന് കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

എന്നാൽ, ട്രംപിന്റെ ഈ ഭീഷണി തള്ളിക്കൊണ്ട് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് രംഗത്തെത്തി. മുൻപ് കാലിഫോർണിയയിൽ കാട്ടുതീ പടർന്നപ്പോൾ കാനഡ സഹായിച്ച കാര്യമാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.
“കാലിഫോർണിയ കത്തിയെരിഞ്ഞപ്പോൾ കാനഡ അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും അയച്ച് ഞങ്ങളെ സഹായിച്ചു, അന്ന് അവർ യാതൊരു പരിഹാസവും നടത്തിയിട്ടില്ല. ഇപ്പോൾ നമ്മൾ കാനഡയെ സഹായിക്കേണ്ട സമയമാണ്, അത് ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കിയല്ല വേണ്ടത്. മാനുഷിക പരിഗണന കാണിക്കാൻ നമ്മൾ തയ്യാറാകണം,” ആദം ഷിഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കാനഡയിൽ നിന്നുള്ള പുക കാരണം മിഷിഗൺ, ഒഹായോ, ഇല്ലിനോയി, ന്യൂയോർക്ക്, ഇൻഡ്യാന തുടങ്ങിയ യു.എസ് സംസ്ഥാനങ്ങളിൽ വായുനിലവാരം അതീവ മോശമായ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുന്നത്. അതേസമയം, അമേരിക്കയിലെ കാട്ടുതീ കാരണം ബ്രിട്ടീഷ് കൊളംബിയയിലും അടുത്തിടെ വായുനിലവാര മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം സഹായിക്കുന്ന ചരിത്രമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് യു.എസ് അംബാസഡർ പീറ്റ് ഹോക്‌സ്ട്ര നേരത്തെ വ്യക്തമാക്കിയിരുന്നു.
"Don't forget how they helped when California was burning"; US Senator extends support to Canada.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





