യുഎസ് സ്റ്റോക്ക് മാർക്കറ്റുകളിൽ നിന്ന് ഏകദേശം 6 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടിട്ടും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി ഏർപ്പെടുത്തിയ താരിഫുകളെ സാമ്പത്തിക “ഔഷധമായി വിശേഷിപ്പിച്ചുകൊണ്ട് പ്രതിരോധിച്ചു. എയർ ഫോഴ്സ് വൺ വിമാനത്തിൽ സംസാരിക്കുമ്പോൾ, മാർക്കറ്റ് നഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കകളെ അദ്ദേഹം തള്ളിക്കളഞ്ഞു, താരിഫിനെ കുറിച്ച കുറച്ചതികം രാജ്യങ്ങൾ ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ അവർ “വാർഷികമായി യുഎസിന് ധാരാളം പണം” നൽകാൻ സമ്മതിക്കുകയാണെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂവെന്നും അവകാശപ്പെട്ടു.
എല്ലാ ഇറക്കുമതികളിലും 10% നികുതിയും ഈ ആഴ്ച ആരംഭിക്കുന്ന 50% വരെയുള്ള “പരസ്പര” നിരക്കുകളും ഉൾപ്പെടുന്ന താരിഫുകൾ ആഗോള പ്രതിഷേധം, പ്രതികാര നികുതികൾ (പ്രത്യേകിച്ച് ചൈനയിൽ നിന്ന്), ലോകവ്യാപക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയ്ക്ക് കാരണമായിട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ ആശങ്കകളെ കുറച്ചുകാണിക്കാൻ ശ്രമിക്കുന്നു, 50-ലധികം രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുത്തു. മാന്ദ്യം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അവർ വ്യക്തമാക്കി.
അതേസമയം, തായ്‌വാൻ, ഇസ്രായേൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ താരിഫുകൾ കുറക്കുവാനുള്ള ചർച്ചകളിൽ പങ്കെടുക്കാനായി ശ്രമിക്കുന്നുണ്ട്.
മാർക്കറ്റിലെ ഇടിവ് തുടരുന്നു. ഫെബ്രുവരി മുതൽ S&P കോമ്പോസിറ്റ് 1500 സൂചികയിൽ നിന്ന് ഏകദേശം 10 ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇത് കോവിഡ് മഹാമാരിക്ക് ശേഷം ഇതുവരെ കണ്ട ഏറ്റവും വലിയ തകർച്ചയാണ്.
ഇത്തരം അവസ്ഥയിലും പ്രസിഡന്റ് ട്രംപ് ആത്മവിശ്വാസത്തോടെ രാഷ്ട്രീയമായി ശക്തമായ നിലപാട് തുടരുകയാണ്. മൂന്നാമതൊരിക്കൽ കൂടി പ്രസിഡന്റാകാൻ താൽപര്യമുണ്ടെന്ന് അറിയിക്കുന്നുവെന്ന് ചിലർ വിലയിരുത്തുന്നു.
പലിശ നിരക്കുകൾ കുറയ്ക്കാൻ ഫെഡറൽ റിസർവിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ടാരിഫുകൾ ഉപയോഗിക്കുന്നു എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നത്.



