PEI: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I.) ഫാമിലി ഡോക്ടർമാർ അമിതമായ ജോലിഭാരം മൂലം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്. രോഗികളെ ചികിത്സിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇൻഷുറൻസ് ഫോമുകൾ പൂരിപ്പിക്കുന്നതിനും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കുമായി ചിലവാക്കേണ്ടി വരുന്നതാണ് ഡോക്ടർമാരെ തളർത്തുന്നത്. ഇത് രോഗികൾക്ക് നൽകേണ്ട സമയത്തെയും ഡോക്ടർമാരുടെ വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഡോക്ടർമാർ ആഴ്ചയിൽ ശരാശരി ഒമ്പത് മണിക്കൂറോളം ഇത്തരം ഓഫീസ് ജോലികൾക്കായി മാത്രം മാറ്റിവെക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയോളം ജോലികളും അനാവശ്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ജോലി സമയം കഴിഞ്ഞും ഇത്തരം ക്ലിറിക്കൽ ജോലികൾ തുടരേണ്ടി വരുന്നത് ഡോക്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സർക്കാരിന്റെ പുതിയ കരാറുകൾ വന്നതോടെ ഈ ബുദ്ധിമുട്ട് ഇനിയും കൂടുമെന്നാണ് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നത്.
ഈ പ്രതിസന്ധി മറികടക്കാൻ ആശുപത്രികളിൽ കൃത്യമായ ജോലി വിഭജനം വേണമെന്ന് ദീർഘകാലം സേവനമനുഷ്ഠിച്ച ഡോ. ഹെൻഡ്രിക് വിസ്സർ പറയുന്നു. ലാബ് റിപ്പോർട്ടുകൾ നോക്കുന്നതും മറ്റ് ഫയൽ വർക്കുകളും ചെയ്യാൻ നഴ്സുമാരെയും മറ്റ് സ്റ്റാഫുകളെയും ചുമതലപ്പെടുത്തിയാൽ ഡോക്ടർമാർക്ക് ചികിത്സയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക, റിപ്പോർട്ടുകൾ തയ്യാറാക്കുന്ന രീതി ലളിതമാക്കുക തുടങ്ങിയ മാറ്റങ്ങൾ വന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
More paperwork than treatment; PEI family doctors under intense pressure



