ഒന്റാറിയോ:മിസിസാഗയിലെ വീട്ടുടമയായ പോർഷ്യ ചോയ്, എൻബ്രിഡ്ജ് എന്ന പ്രകൃതിവാതക കമ്പനി ഏഴ് വർഷത്തിലധികമായി അമിതമായ നിരക്ക് ഈടാക്കിയിരുന്നതായി കണ്ടെത്തി. ഓവർചാർജ്ഡ് ബില്ലുകളായിരുന്നു അവർക് നൽകിയിരുന്നത് . അയൽവാസിയുടെ പ്രതിമാസ ബില്ലിനേക്കാൾ വളരെ കൂടുതലാണ് തന്റെ ബിൽ എന്ന് ശ്രദ്ധയിൽപ്പെട്ടതിനു ശേഷം, ചോയ് അന്വേഷണം നടത്തുകയും 2016 മുതൽ ഉള്ള ബില്ലിംഗ് പിഴവ് കണ്ടെത്തുകയും ചെയ്തു.
ആദ്യം, എൻബ്രിഡ്ജ് അവർക്ക് $1,428 മാത്രമാണ് തിരികെ നൽകിയത്, രണ്ട് വർഷത്തെ അധിക പേയ്മെന്റുകൾ മാത്രം പരിഗണിച്ചുകൊണ്ടാണിത്. ഈ തീരുമാനത്തിൽ അതൃപ്തയായ ചോയ്, ഒന്റാറിയോ എനർജി ബോർഡിൽ (OEB) പരാതി സമർപ്പിച്ചു. അന്വേഷണത്തിനു ശേഷം, ബാക്കിയുള്ള $3,000 കൂടി തിരികെ നൽകാൻ എൻബ്രിഡ്ജ് സമ്മതിച്ചു.
ഊർജ്ജ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും യൂട്ടിലിറ്റി കസ്റ്റമർ സർവീസ് നിയമങ്ങൾ പുനഃപരിശോധിക്കുമെന്നും ഒന്റാറിയോ എനർജി ബോർഡ് അറിയിച്ചു. പൂർണ റീഫണ്ട് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് തന്റെ ദിവസത്തെ സന്തോഷകരമാക്കിയെന്നും ചോയ് പ്രതികരിച്ചു.



