തീവ്രമായ വേനൽച്ചൂടിൽ ഗ്രാൻഡ് കാന്യോണിന് സമീപം അതിവേഗം പടരുന്ന കാട്ടുതീ ആശങ്ക ഉയർത്തുന്നു. വടക്ക്-പടിഞ്ഞാറുള്ള ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിന് സമീപം “വൈറ്റ് സേജ് ഫയർ” എന്ന കാട്ടുതീ 24 മണിക്കൂറിനുള്ളിൽ 10 മടങ്ങ് വർദ്ധിച്ച് 19,100 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു. ജൂലൈ 9-ന് മിന്നൽ കാരണം ഉണ്ടായ ഈ തീ, ജേക്കബ് ലേക്കിന് സമീപം അതിവേഗം പടർന്നു, ഇത് അധികാരികളെ പാർക്കിന്റെ നോർത്ത് റിം അടക്കാനും സമീപവാസികളെ ഒഴിപ്പിക്കാനും നിർബന്ധിതരാക്കി.
ശനിയാഴ്ചയോടെ, തീ നിയന്ത്രണാതീതമായി തുടരുകയാണ്. “0% നിയന്ത്രണത്തിൽ” എന്നാണ് ഉദ്യോഗസ്ഥർ സ്ഥിതിയെ വിശേഷിപ്പിച്ചത്. അഗ്നിബാധയ്ക്ക് കാരണം ഉയർന്ന താപനിലയും, ശക്തമായ കാറ്റും, വരണ്ട കാലവസ്ഥയുമാണെന്ന് പാർക്ക് ഉദ്യോഗസ്ഥർ പറയുന്നു. സമീപത്ത് “ഡ്രാഗൺ ബ്രാവോ ഫയർ” എന്ന മറ്റൊരു കാട്ടുതീയും പടർന്നു. ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിലെ ഡ്രാഗൺ ബ്രാവോ ഫയർ പടർന്നതിനെത്തുടർന്ന്, നോർത്ത് റിമ്മിലെ താമസക്കാർ ഉടൻ ഒഴിപ്പിക്കണമെന്ന് ഗ്രാൻഡ് കാന്യോൺ പാർക്ക് അധികൃതർ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ അറിയിച്ചു.
കൂടാതെ, വെള്ളിയാഴ്ച പുറപ്പെടുവിച്ച കടുത്ത ചൂട് മുന്നറിയിപ്പ് ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. താപനില 116°F (46°C) വരെ ഉയരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു, ഇത് ഗ്രാൻഡ് കാന്യോണിൽ കാൽനടയാത്ര ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച ഗ്രാൻഡ് കാന്യോണിൽ ഒരു 67 വയസ്സുള്ള കാൽനടയാത്രക്കാരൻ മരിച്ചു. ടെക്സസിൽ നിന്നുള്ള ഇദ്ദേഹത്തെ സൗത്ത് കൈബാബ് ട്രെയിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ഏകദേശം 500 പേരെ നോർത്ത് റിമ്മിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചതായി പാർക്ക് അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ കരയിലും വ്യോമമാർഗ്ഗവും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ജേക്കബ് ലേക്കിലേക്ക് തീ പടരുന്നതിനെത്തുടർന്ന്, നോർത്ത് റിമ്മിലെ എല്ലാ സന്ദർശകരും ഉടനടി ഒഴിപ്പിക്കണമെന്ന് ഗ്രാൻഡ് കാന്യോൺ പാർക്ക് സ്റ്റാഫ് അറിയിച്ചു.
അരിസോണയിൽ മാത്രമല്ല കാട്ടുതീ ഭീഷണി. വ്യാഴാഴ്ച, പടിഞ്ഞാറൻ കൊളറാഡോയിലെ ബ്ലാക്ക് കാന്യോൺ ഓഫ് ദി ഗണ്ണിസൺ നാഷണൽ പാർക്കിലെ എല്ലാ ജീവനക്കാരെയും സന്ദർശകരെയും മിന്നൽ മൂലമുണ്ടായ തീപിടിത്തം കാരണം ഒഴിപ്പിച്ചു. കൊളറാഡോയിലെ 10 ഓളം കാട്ടുതീ കേസുകൾ കൈകാര്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു.



