വാൻകൂവറിൽ നടന്ന ലാപു ലാപു ഉത്സവത്തിനിടയിൽ 11 പേരുടെ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവും ശുപാർശകളും അടങ്ങിയ റിപ്പോർട്ട് ബ്രിട്ടീഷ് കൊളംബിയ സർക്കാർ ഇന്ന് പുറത്തുവിട്ടേക്കും. ആളുകളുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. പൊതുപരിപാടികളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകളാണ് ഇതിൽ പ്രധാനമായുമുള്ളത്.
ഏപ്രിൽ 26-ലെ ആക്രമണത്തെത്തുടർന്ന്, ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ക്രിസ്റ്റഫർ ഹിങ്ക്സണെയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ പ്രീമിയർ ഡേവിഡ് എബി നിർദേശം നൽകിയിരുന്നു. ഹിങ്ക്സന്റെ റിപ്പോർട്ട് ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള ഇവന്റ് സംഘാടകർക്ക് സുരക്ഷ പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രീമിയർ എബി പറഞ്ഞു.



