കാട്ടുതീ കാരണം 800 ലധികം നിവാസികൾ വടക്കുപടിഞ്ഞാറൻ ഒന്റാറിയോ ഫസ്റ്റ് നേഷൻ പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തു. 90 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിലവിൽ തീ പടരുന്നുണ്ട്. ഏകദേശം 100 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് തീ പിടിത്തം നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നുണ്ട്. സീസണിലെ ആദ്യത്തെ ഉഷ്ണതരംഗത്തിനിടയിൽ കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലുടനീളം അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് ആളുകൾക്ക് പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു.മാനിറ്റോബയിലെ ഒരു പ്രവിശ്യാ പാർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മാനിറ്റോബ അതിർത്തിക്കടുത്തുള്ള കെനോറയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വാബസീമൂങ് ഇൻഡിപെൻഡന്റ് നേഷന്റെ ചീഫ് വെയ്‌ലോൺ സ്കോട്ട് പറയുന്നത് തന്റെ കമ്മ്യൂണിറ്റിയിലെ ഏകദേശം 80 ശതമാനം കെട്ടിടങ്ങൾക്കും പുറത്ത് ഇപ്പോൾ സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ എല്ലാ വീട്ടിലും ഒന്ന് സ്ഥാപിക്കുമെന്നുമാണ്. 2019 ൽ സ്കോട്ട് മേധാവിയായതിനുശേഷം, സ്ഥലത്ത് മൂന്ന് ഒഴിപ്പിക്കലുകളും ആറ് അടിയന്തരാവസ്ഥകളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു



