കാലിഫോർണിയ: 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ അവിശ്വസനീയമായ കുതിപ്പുമായി കേപ് വെർദെ. സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ, കരുത്തരായ ഉറുഗ്വേയെയും വിറപ്പിച്ചാണ് ഈ കൊച്ചുരാജ്യം ലോക ഫുട്ബോളിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഫുട്ബോൾ ലോകത്തെ വമ്പന്മാർക്കെതിരെ കാഴ്ചവെക്കുന്ന ഈ പോരാട്ടവീര്യം കേപ് വെർദെയെ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി വീരന്മാരാക്കി മാറ്റിയിരിക്കുകയാണ്.
തങ്ങളുടെ കന്നി ലോകകപ്പിൽ കളിക്കുന്ന കേപ് വെർദെ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയാണ് ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ തുടങ്ങിയത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ കെവിൻ പിനയുടെ മനോഹരമായ ഫ്രീക്കിക്കിലൂടെയാണ് കേപ് വെർദെ വല കുലുക്കിയത്. മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെതിരെ സമനില പിടിച്ചെടുത്തതിന് പിന്നാലെ, ഉറുഗ്വേയ്‌ക്കെതിരെയും പോയിന്റ് നേടാനുള്ള അവരുടെ ശ്രമം ഫുട്ബോൾ പ്രേമികൾ വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.
തുടക്കത്തിൽ ഗോൾ വഴങ്ങിയെങ്കിലും ഉറുഗ്വേ തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗിച്ച് തിരിച്ചുവരികയായിരുന്നു. 43-ാം മിനിറ്റിൽ മാക്സി അറൗഹോയിലൂടെ സമനില ഗോൾ കണ്ടെത്തിയ ഉറുഗ്വേ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയുടെ ഗോളിലൂടെ ലീഡ് നേടി. പന്തിന്റെ മേൽ 56% നിയന്ത്രണം പുലർത്തിയ ഉറുഗ്വേ പത്ത് തവണയോളം ഗോൾ ലക്ഷ്യമാക്കി ഷോട്ടുകൾ തൊടുത്തു. എങ്കിലും, കേപ് വെർദെയുടെ പ്രതിരോധം ഉറുഗ്വേയുടെ പല നീക്കങ്ങളെയും ഫലപ്രദമായി തടഞ്ഞു. 61–ാം മിനിറ്റിൽ കാബോ വെർദെയുടെ രണ്ടാം ഗോൾ പിറന്നു. ബോക്സിനരികിൽനിന്ന് ഔട്ട് എറിഞ്ഞ് നൽകിയ പന്ത് തടുക്കാനായി ഗോൾ കീപ്പർ മുന്നോട്ട് കയറി വന്നപ്പോഴായിരുന്നു കാബോ വെർദെ താരം ഹീലിയോ വരേലയുടെ ബുദ്ധിപരമായ നീക്കം. പന്ത് സ്വീകരിച്ച ഹീലിയോ ഗോൾ കീപ്പറെ വെട്ടിച്ച് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം കയറി കാബോ വെർദോയുടെ രണ്ടാമത് ഗോൾ. യുറഗ്വായ് –2 കാബോ വെർദെ-2. ഇരുടീമുകളും മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ യുറഗ്വായുടെ രണ്ട് ഷോട്ടുകൾ കാബോ വെർദെ കീപ്പർ വൊസീഞ്ഞ വിദഗ്ധമായി തടഞ്ഞു. 88–ാം മിനിറ്റിൽ യുറഗ്വായ്ക്ക് അനുകൂലമായ നിർണായക ഫ്രീകിക്കും ടീമിന് മുതലാക്കാനായില്ല. ബോക്സിന് തൊട്ടുപുറത്തുനിന്നു തൊടുത്തുവിട്ട പന്ത്് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ഇൻജറി ടൈമിൽ യുറഗ്വായുടെ അഗസ്റ്റിൻ കനോബിയോയ്ക്ക് ലഭിച്ച മറ്റൊരു സുവർണാവസരവും പോസ്റ്റിന് പുറത്താണ് അവസാനിച്ചത്.
സ്പെയിനിനെപ്പോലൊരു വമ്പൻ ടീമിനെതിരെ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കിയ കേപ് വെർദെയുടെ പ്രകടനം ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫിഫ റാങ്കിംഗിലും മറ്റും തങ്ങളേക്കാൾ ഏറെ മുന്നിലുള്ള ടീമുകളെ അച്ചടക്കമുള്ള കളിയും ആത്മവിശ്വാസവും കൊണ്ട് വിറപ്പിക്കാൻ അവർക്ക് സാധിക്കുന്നു. അടുത്ത റൗണ്ടിലേക്കുള്ള കേപ് വെർദെയുടെ പ്രയാണം ഇപ്പോൾ ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വമ്പന്മാരെ ഭയമില്ലാത്ത ഈ കളിശൈലി തുടർന്നാൽ ലോകകപ്പിൽ ഇനിയും അട്ടിമറികൾക്ക് സാധ്യതയുണ്ടെന്ന് കായിക നിരീക്ഷകർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Uruguay vs Cabo Verde Live Updates






