യുഎഇ: തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ച് ഇറാൻ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ വിജയകരമായി തകർത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അറിയിച്ചു. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന സൈനിക നീക്കമാണിത്. ഇതിന് പിന്നാലെ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണമുണ്ടായതായും അവിടെ വലിയ രീതിയിൽ തീപിടുത്തമുണ്ടായതായും യുഎഇ അധികൃതർ സ്ഥിരീകരിച്ചു. അടിയന്തര സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ തടയുന്ന സാഹചര്യത്തിൽ മേഖലയിൽ വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചു. യുഎസ് യുദ്ധക്കപ്പലുകളെ തങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വെറും വ്യാജവാദമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇതിനിടെ ഒരു യുഎസ് കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ സൈന്യത്തിന്റെ അനുമതിയില്ലാതെ കപ്പലുകൾ കടത്തിവിടില്ലെന്ന വാശിയിലാണ് ഇറാൻ. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാതയിലെ തർക്കം ആഗോള സാമ്പത്തിക മേഖലയെയും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ വരും ദിവസങ്ങളിൽ ഈ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
UAE says it has intercepted 3 Iranian missiles;



