വിദേശ രാജ്യങ്ങൾക്കെതിരെയും അമേരിക്കയിലെ നിലവിലെ കുടിയേറ്റ നയങ്ങൾക്കെതിരെയും വീണ്ടും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയെയും ചൈനയെയും മറ്റ് വിദേശ രാജ്യങ്ങളെയും ‘നരകക്കുഴികൾ’ (Hellholes) എന്ന് വിശേഷിപ്പിക്കുന്ന വിവാദപരമായ കത്താണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ചത്. പ്രശസ്ത റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ ഈ കത്തിൽ, അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തെയും (Birthright Citizenship) കാലിഫോർണിയയിലെ ടെക് മേഖലയിലെ നിയമന രീതികളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവർ അമേരിക്കയിലെ തൊഴിലവസരങ്ങൾ കൈയടക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

അമേരിക്കയിലെ നിലവിലെ പൗരത്വ നയം കുടിയേറ്റക്കാർക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകുന്നുവെന്നാണ് കത്തിലെ വാദം. വിദേശികൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിലൂടെ അവരുടെ മറ്റ് കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്നുവെന്നും ഇത് പൗരത്വ നയത്തിന്റെ ദുരുപയോഗമാണെന്നും കത്തിൽ പറയുന്നു. ഈ വിഷയത്തിൽ കോടതികളോ അഭിഭാഷകരോ അല്ല തീരുമാനമെടുക്കേണ്ടതെന്നും, മറിച്ച് ഒരു ദേശീയ വോട്ടെടുപ്പിലൂടെ ജനവിധി തേടണമെന്നും കtത്തിൽ ആവശ്യപ്പെടുന്നു. നിയമ സ്ഥാപനങ്ങളിലുള്ള അവിശ്വാസം പ്രകടമാക്കുന്നതിനൊപ്പം, ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുമെന്ന അവകാശവാദവും കത്തിൽ ഉന്നയിക്കുന്നുണ്ട്.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനെ (ACLU) പോലുള്ള സംഘടനകളെ ‘ക്രിമിനൽ’ സ്ഥാപനങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കത്ത് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരം സംഘടനകൾ അനധികൃത കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കത്തിൽ ആരോപിക്കുന്നു.
കൂടാതെ, കുടിയേറ്റക്കാർ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും ചൂഷണം ചെയ്യുന്നുവെന്നും, ഇത് നികുതിദായകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നും കത്തിൽ വിമർശനമുണ്ട്. കുടിയേറ്റം അമേരിക്കയുടെ സാംസ്കാരികവും ഭാഷാപരവുമായ വ്യക്തിത്വത്തെ തകർക്കുന്നുവെന്ന ആശങ്കയോടെയാണ് കത്ത് അവസാനിക്കുന്നത്.
Trump Sparks Row With ‘Hellholes’ India-China Letter
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



