സെന്റ് ജോൺ: സെന്റ് ജോൺസിൽ തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ലേബർ കൗൺസിലിന്റെ നേതൃത്വത്തിൽ വാർഷിക ബാർബിക്യൂ സംഗമം സംഘടിപ്പിച്ചു. റോയൽ കനേഡിയൻ ലെജിയനിൽ നടന്ന ചടങ്ങിൽ വിവിധ യൂണിയൻ നേതാക്കളും തൊഴിലാളികളും പങ്കെടുത്തു. തൊഴിലാളികൾ ഒറ്റയ്ക്കല്ലെന്നും ഐക്യത്തോടെ നിലകൊള്ളുമ്പോൾ അവകാശങ്ങളും സുരക്ഷിത ജോലിയും സംരക്ഷിക്കാൻ ശക്തമായ ശബ്ദമുണ്ടാകുമെന്നും സെന്റ് ജോൺസ് ആൻഡ് ഡിസ്ട്രിക്റ്റ് ലേബർ കൗൺസിൽ പ്രസിഡന്റ് മിഷേൽ റീഡ് വ്യക്തമാക്കി. മുൻകാലങ്ങളിൽ തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ അനുകൂല സാഹചര്യങ്ങൾ ഉണ്ടായതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് NL പ്രസിഡന്റ് ഷെറി ഹില്ലിയർ ചൂണ്ടിക്കാട്ടി.
എന്നാൽ ആഘോഷങ്ങൾക്കിടയിലും കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധവും ഉയർന്നുവരുന്ന ഇറക്കുമതി തീരുവയും തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പുതിയ തീരുവകൾ നിലവിൽ വരുന്നതോടെ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന് ഷെറി ഹില്ലിയറും എൻ.എപിയുടെ സെക്രട്ടറി ട്രെഷറർ ട്രെവർ കിംഗും മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കനുസൃതമായി പൊതുമേഖലാ ജീവനക്കാർക്ക് അർഹമായ വേതനവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങളും ജീവിതച്ചെലവ് പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മടിക്കേണ്ടതില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത ന്യൂഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) പ്രതിനിധികൾ വ്യക്തമാക്കി. പാർട്ടി വാഗ്ദാനങ്ങൾ സർക്കാരുകൾ പാലിക്കുന്നുണ്ടോ എന്ന് ഈ വർഷത്തെ യൂണിയൻ ചർച്ചകളിലൂടെ വ്യക്തമാകുമെന്ന് ഡിൻ അഭിപ്രായപ്പെട്ടു. പല യൂണിയനുകളുടെയും കരാർ ചർച്ചകൾ നടക്കാനിരിക്കുന്ന ഈ വർഷം തൊഴിലാളികളുടെ മൂല്യം എത്രത്തോളമാണെന്ന് സർക്കാരുകൾ തെളിയിക്കേണ്ടിവരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








