എറണാകുളം: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുക.
രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിർക്കാനാണ് സാധ്യത. കസ്റ്റഡിയിൽ ലഭിച്ചാൽ, ലൈംഗിക അതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപായി പരാതിക്കാരിയിൽ നിന്നും സാക്ഷികളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കോടതിയുടെ ഇന്നത്തെ തീരുമാനം രഞ്ജിത്തിനെ സംബന്ധിച്ച് ഏറെ സുപ്രധാനമാണ്.
Sexual assault case: Today is crucial for director Ranjith; Bail application and custody application in court
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



