റിയാദ്: സൗദി അറേബ്യയിൽ സ്വന്തം സ്പോൺസറുടെ കീഴിലല്ലാതെ പുറത്ത് മറ്റ് ജോലികൾ ചെയ്യുന്ന വിദേശികൾക്കെതിരെ കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നിയമം തെറ്റിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ പുതിയ മുന്നറിയിപ്പ് നൽകിയത്. ശിക്ഷ കഴിഞ്ഞാൽ ഇവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ
രാജ്യത്തെ വിസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ സ്വദേശികളും വിദേശികളും ഒരുപോലെ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സ്വന്തമായി ഫ്രീലാൻസ് ജോലികൾ ചെയ്യുന്നതും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും തടയാൻ രാജ്യത്തുടനീളം പരിശോധനകൾ കൂടുതൽ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുൻപത്തേക്കാൾ കർശനമായ നടപടികളിലേക്ക് സൗദി ഭരണകൂടം കടക്കുന്നത്.
Also Read: ജോലി ലഭിക്കാത്തതിലെ മാനസിക വിഷമം; അമേരിക്കയിൽ ഇന്ത്യൻ യുവാവ് ജീവനൊടുക്കി
പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് സ്ഥലങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Deportation for working outside sponsorship: Saudi Interior Ministry issues warning.





