ഓട്ടവ: ഓട്ടവയിൽ റോഡരികിലെ പാർക്കിങ് പൂർണമായും സൗജന്യമാക്കുമെന്ന മേയർ സ്ഥാനാർത്ഥി അലക്സ് ലോസണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം വിവാദത്തിൽ. കച്ചവടക്കാരെ സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ പദ്ധതി ഡ്രൈവർമാർക്ക് കൂടുതൽ ദുരിതമാകുമെന്നും പ്രദേശത്തെ ബിസിനസുകളെ തകർക്കുമെന്നും നഗരാസൂത്രണ വിദഗ്ധരും വിവിധ കൂട്ടായ്മകളും ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ റോഡരികിൽ വാഹനം നിർത്താൻ പണം ഈടാക്കുന്നത് ഒഴിവാക്കിയാൽ അവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് ‘സ്ട്രോങ് ടൗൺസ് ഓട്ടവ’ ഭാരവാഹികൾ വ്യക്തമാക്കി.
പാർക്കിങ് സൗജന്യമാക്കുന്നതോടെ സമീപത്ത് ജോലി ചെയ്യുന്നവർ ദിവസം മുഴുവൻ ഈ സ്ഥലങ്ങളിൽ വാഹനം ഇട്ടിട്ടുപോകും. ഇതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് പാർക്കിങ് കിട്ടാതാവുകയും ആളുകൾ വാഹനം നിർത്താൻ സ്ഥലം തിരഞ്ഞ് നഗരത്തിൽ കൂടുതൽ ചുറ്റിക്കറങ്ങേണ്ടി വരുകയും ചെയ്യും. ഇത് വായുമലിനീകരണത്തിനും ഗതാഗതക്കുരുക്കിനും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
കഴിഞ്ഞ വർഷം പാർക്കിങ് ഫീസായി 98 ലക്ഷം ഡോളറാണ് നഗരസഭയ്ക്ക് ലഭിച്ചത്. മഞ്ഞ് നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി 74 ലക്ഷം ഡോളറോളം ചെലവഴിക്കുകയും ചെയ്തു. പാർക്കിങ് ഫീസ് എടുത്തുമാറ്റിയാലും ഈ പരിപാലന ചെലവുകൾ ഇല്ലാതാകില്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. നഗരത്തിലെ ഗതാഗതം കൃത്യമായി നിയന്ത്രിക്കാനും കച്ചവട സ്ഥാപനങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും നിലവിലെ പാർക്കിങ് ഫീസ് സംവിധാനം തന്നെയാണ് നല്ലതെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









