സെന്റ് ജോൺസ്: മരിറ്റൈം പ്രവിശ്യകളും ഫെഡറൽ സർക്കാരും തമ്മിൽ ഒപ്പുവെച്ച പുതിയ പ്രാദേശിക ഊർജ സഹകരണ കരാറിൽ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ (N.L.) പങ്കെടുക്കാത്തതിനെതിരെ പ്രതിപക്ഷം. നോവാ സ്‌കോഷ്യ, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളാണ് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും സംപ്രേഷണ സൗകര്യങ്ങൾ നവീകരിക്കുന്നതിനുമായി കാനഡ സർക്കാരുമായി ചേർന്ന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ ഇത്തരം ഒരു പ്രധാന പദ്ധതിയിൽ നിന്ന് മാറിനിൽക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് ജോൺ ഹോഗൻ കുറ്റപ്പെടുത്തി.
ചർചിൽ നദിയിലെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ക്യുബെക്ക് പ്രവിശ്യയുമായി നിർണായക ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് പുതിയ കരാറിൽ ഒപ്പുവെക്കാത്തതെന്ന് പ്രീമിയർ ടോണി വേക്ക്ഹം വ്യക്തമാക്കി. അപ്പർ ചർചിൽ പദ്ധതി, ലാബ്രഡോർ വെസ്റ്റിലേക്കുള്ള ട്രാൻസ്മിഷൻ ലൈൻ എന്നിവയ്ക്കാണ് നിലവിൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് ഊർജമന്ത്രി ലോയ്ഡ് പാരറ്റും അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാരുമായുള്ള ഈ ഊർജ ചർച്ചകളിൽ പങ്കാളിയാകുന്നത് ക്യുബെക്കുമായുള്ള ചർച്ചകളിൽ പ്രവിശ്യയുടെ നിലപാട് കൂടുതൽ ശക്തമാക്കാൻ സഹായിക്കുമായിരുന്നുവെന്നാണ് ലിബറൽ പാർട്ടിയുടെ ഊർജകാര്യ വക്താവ് ഫ്രെഡ് ഹട്ടൺ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, നിലവിൽ കരാറിന്റെ ഭാഗമല്ലെങ്കിലും ഭാവിയിൽ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിന് ഈ ഊർജ കൂട്ടായ്മയിൽ ചേരാൻ അവസരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ക്യുബെക്കിൽ ഉടൻ പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ചർചിൽ ഫാൾസ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ താൽക്കാലികമായി നിലച്ചേക്കാം. ഈ സാഹചര്യത്തിൽ ക്യുബെക്കുമായുള്ള ചർച്ചകൾ വഴിമുട്ടിയാൽ മറിറ്റൈം പ്രവിശ്യകളുടെ ഊർജ ധാരണാപത്രത്തിൽ പങ്കാളിയാകാൻ സർക്കാർ തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Newfoundland withdraws from new regional energy agreement; Opposition levels sharp criticism against the government.






