📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

മോദിക്ക് നേരെ ചോദ്യശരങ്ങൾ; നോർവീജിയൻ മാധ്യമപ്രവർത്തകയുടെ അക്കൗണ്ടുകൾ പൂട്ടി മെറ്റ, പിന്നാലെ വംശീയ കാർട്ടൂൺ വിവാദവും

Canada Varthakal by Canada Varthakal
May 20, 2026
in World
Reading Time: 1 min read
മോദിക്ക് നേരെ ചോദ്യശരങ്ങൾ; നോർവീജിയൻ മാധ്യമപ്രവർത്തകയുടെ അക്കൗണ്ടുകൾ പൂട്ടി മെറ്റ, പിന്നാലെ വംശീയ കാർട്ടൂൺ വിവാദവും

ഓസ്‍ലോ ; നോർവെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ല ലിങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തു. തീവ്രമായ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഹെല്ല ലിങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ മെറ്റ പൂട്ടിയിട്ടത്. പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള തർക്കങ്ങളാണ് ആഗോളതലത്തിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവീജിയൻ പത്രമായ ‘ആഫ്റ്റൻ പോസ്റ്റൻ’ പ്രസിദ്ധീകരിച്ച കാർട്ടൂൺ പുതിയ വംശീയ അധിക്ഷേപ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.

WhatsApp Image 2026 05 19 at 9.19.36 AM

ഓസ്‌ലോ ആസ്ഥാനമായ ‘ഡഗ്‌സാവിസൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയായ ഹെല്ല ലിങ്ങിന് കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നഷ്ടമായത്. ദിവസം മുഴുവൻ തനിക്ക് ഇൻസ്റ്റഗ്രാമിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നുവെന്നും ഹെല്ല എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയ വിലയാണിതെന്നും എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും അവർ കുറിച്ചു.

ADVERTISEMENT

മെറ്റയുടെ സസ്‌പെൻഷൻ നോട്ടീസിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ചോദ്യങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് മറുപടി നൽകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അക്കൗണ്ടുകൾ പൂട്ടിയതിനാൽ പ്രതികരണങ്ങൾ വൈകുമെന്നും വ്യക്തമാക്കിയ ഹെല്ല, അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ADVERTISEMENT

നോർവെ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത മാധ്യമ കൂടിക്കാഴ്ചയ്ക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടായത്. ഹെല്ല ലിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി നൽകാതെ മുറി വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി കയറിയ ലിഫ്റ്റിന് സമീപം വരെയെത്തി ചോദ്യങ്ങൾ ആവർത്തിക്കാൻ ഹെല്ല ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തക തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സൈബർ ഇടങ്ങളിൽ വലിയ തർക്കം ആരംഭിച്ചത്.

ഹെല്ല ലിങ്ങിനെതിരെ ചൈനീസ് അനുകൂലികളെന്നും വിദേശ ചാരയെന്നുമുള്ള ആരോപണങ്ങളാണ് ഒരുകൂട്ടർ ഉന്നയിക്കുന്നത്. ഈ സൈബർ ആക്രമണങ്ങൾ കടുത്തതോടെയാണ് മെറ്റ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. എന്നാൽ, ഈ വിവാദങ്ങൾക്ക് പിന്നാലെ ഹെല്ലയുടെ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച എണ്ണൂറിൽ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ നിലവിൽ നാൽപ്പതിനായിരത്തിലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവെ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണ് നിൽക്കുന്നത് എന്ന വിവരങ്ങളും ഈ സംഭവത്തോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചയായിട്ടുണ്ട്.

മാധ്യമപ്രവർത്തകയുടെ ചോദ്യം ചെയ്യൽ വിവാദം പുകയുന്നതിനിടയിലാണ് നോർവീജിയൻ പത്രമായ ‘ആഫ്റ്റൻ പോസ്റ്റൻ’ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. മോദിയുടെ നോർവെ സന്ദർശനത്തെക്കുറിച്ചുള്ള ലേഖനത്തോടൊപ്പമാണ് വംശീയ ചുവയുള്ള കാർട്ടൂൺ ഇടംപിടിച്ചത്. കയ്യിലുള്ള മകുടി ഊതുമ്പോൾ മുന്നിൽ പാമ്പിന്റെ രൂപത്തിലുള്ള ഇന്ധന പൈപ്പ് ഉയർന്നു വരുന്ന രീതിയിലാണ് മോദിയെ കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് “ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്നതുമായ ഒരാൾ” എന്ന തലക്കെട്ടും പത്രം നൽകിയിട്ടുണ്ട്.

ഈ കാർട്ടൂണിനെതിരെ ഇന്ത്യൻ സമൂഹമാധ്യമ ഉപയോക്താക്കൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയെ വീണ്ടും ‘പാമ്പാട്ടികളുടെ നാട്’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിക്കാനാണ് നോർവീജിയൻ പത്രം ശ്രമിച്ചതെന്നാണ് പ്രധാന വിമർശനം. മുൻപും രാജ്യാന്തര മാധ്യമങ്ങൾ ഇന്ത്യയുടെ വളർച്ചയെ ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. 2022-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വാർത്ത നൽകിയപ്പോൾ സ്പാനിഷ് പത്രവും സമാനമായ രീതിയിൽ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

പഴയൊരു ചരിത്ര പശ്ചാത്തലവും ഈ സംഭവത്തോടെ ചർച്ചകളിലേക്ക് വരുന്നുണ്ട്. 2014-ൽ അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിൽ, പണ്ട് വിദേശരാജ്യങ്ങൾ ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാട്’ എന്ന് വിളിച്ചിരുന്ന കാര്യം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യ കമ്പ്യൂട്ടർ മൗസ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ‘മൗസ് ചാരന്മാരുടെ’ നാടായി മാറിയെന്നാണ് അന്ന് മോദി പറഞ്ഞത്. ആ വാക്കുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ യൂറോപ്യൻ രാജ്യത്തു നിന്നും വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തെയും വംശീയതയെയും കുറിച്ചുള്ള പുതിയ വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. രാജ്യാന്തര തലത്തിൽ ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങളും നയതന്ത്ര വിദഗ്ധരും ഈ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

Meta suspends Norwegian journalist's accounts for questioning Modi

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Meta suspends Norwegian journalist's accounts for questioning Modi
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ
World

ലണ്ടനിൽ ജെഡി സ്പോർട്സ് ഷോറൂം കൊള്ളയടിക്കാനുള്ള ശ്രമം വനിതാ ജീവനക്കാർ തടഞ്ഞു; പ്രതികൾക്കായി തിരച്ചിൽ

by Canada Varthakal
May 20, 2026
ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!
World

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 58 മില്യൺ ഡോളർ വിലയിട്ട് ഇറാൻ; പാർലമെന്റിൽ പുതിയ ബിൽ!

by Canada Varthakal
May 20, 2026
തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്
World

തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ; മോദി-മെലോനി നിർണായക കൂടിക്കാഴ്ച ഇന്ന്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.