ന്യൂ ഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. ‘കണ്ണേ കരളേ വിഡിഎസ്സേ’ എന്ന മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ അദ്ദേഹത്തെ തോളിലേറ്റിയാണ് അകത്തേക്ക് ആനയിച്ചത്. ‘കേരളം യുഡിഎഫ് തൂക്കി’ എന്ന് എഴുതിയ കേക്ക് മുറിച്ചും വിദ്യാർത്ഥികൾ തങ്ങളുടെ ആവേശം പങ്കുവെച്ചു. സംസ്ഥാനത്തെങ്ങും വി.ഡി. സതീശന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന വിവരമെന്ന് സൂചനയുണ്ട്. അജയ് മാക്കനും മുകുൾ വാസ്നിക്കും ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്നും ജനവികാരം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും നിരീക്ഷകർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് അജയ് മാക്കൻ മാധ്യമങ്ങളെ അറിയിച്ചു. ഘടകകക്ഷികളുടെ നിലപാടുകൾ ചർച്ചയായപ്പോൾ, അവരുമായി നേരിട്ട് സംസാരിക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ നിലപാടും എംഎൽഎമാരുടെ പിന്തുണയും പരിശോധിച്ച ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന കേരളത്തിലെ പ്രമുഖ നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടുതൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്.
‘Kanne Karale VDS’; V.D. Satheesan spreads excitement in Delhi; Welcomed with a shoulder-scratching and cake-cutting ceremony
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



