ഹാലിഫാക്സ് : ഹാലിഫാക്സിൽ വീടുകളിലെ വെള്ളത്തിന്റെ നിരക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ശതമാനം വരെ വർദ്ധിച്ചേക്കുമെന്ന് സൂചന. വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് നിരക്കുകൾ കൂട്ടാൻ ഹാലിഫാക്സ് വാട്ടർ അധികൃതർ ആലോചിക്കുന്നത്. 2027, 2028 വർഷങ്ങളിലായി ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരിക. പരമാവധി ഒൻപത് ശതമാനം വരെ വർദ്ധനയാണ് ലക്ഷ്യമിടുന്നതെങ്കിലും, അന്തിമമായി ഏഴ് മുതൽ എട്ട് ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്ന് ഹാലിഫാക്സ് വാട്ടർ സി.ഇ.ഒ കേന്ദ മാക്കെൻസി വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ 12 ശതമാനവും ഏപ്രിലിൽ ആറു ശതമാനവും വർദ്ധന നടപ്പിലാക്കിയതിന് ശേഷമുള്ള അടുത്ത നടപടിയാണിത്.
ഈ മാസം 24-ന് നടക്കുന്ന ഹാലിഫാക്സ് വാട്ടർ ബോർഡ് യോഗത്തിൽ ഈ നിർദ്ദേശം പരിഗണിക്കും. അതിനുശേഷം നോവ സ്കോട്ടിയ റെഗുലേറ്ററി ആൻഡ് അപ്പീൽ ബോർഡിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ഇത് നടപ്പിലാകൂ. ഇന്ധനം, വൈദ്യുതി, ജലശുദ്ധീകരണ രാസവസ്തുക്കൾ, ജീവനക്കാരുടെ ശമ്പളം എന്നിവയുടെ വില വർദ്ധിച്ചതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നത് നന്നായി അറിയാമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ഒഴിവാക്കാനാകില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയുടെയും (എച്ച്.ആർ.എം) സർക്കാരുകളുടെയും സഹായത്തോടെയുള്ള മറ്റ് വഴികളും തേടുന്നുണ്ട്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും സംഘടനകൾക്കും ബോർഡിന്റെ പൊതു ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. വർദ്ധനവ് നടപ്പിലായാലും കാനഡയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഹാലിഫാക്സിലെ ജലനിരപ്പ് ദേശീയ ശരാശരിയേക്കാൾ കുറവായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഹാലിഫാക്സിലെ ഒരു കുടുംബം പ്രതിവർഷം ശരാശരി 1,099 ഡോളറാണ് ജലനിരപ്പായി നൽകുന്നത്. എന്നാൽ ദേശീയ ശരാശരി 1,307 ഡോളറാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








