തൃശ്ശൂർ: ഉറക്കത്തിനിടെ തലയണയ്ക്കടിയിൽ ഒളിഞ്ഞിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൽജോ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠൻ അനോദിനെ (10) പാമ്പുകടിയേറ്റെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. രാത്രിയിൽ ഉറക്കത്തിനിടെ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഛർദ്ദിയും അസ്വസ്ഥതയും കണ്ടതോടെ കുട്ടിക്ക് ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പുലർച്ചയോടെ ആൽജോ പൂർണ്ണമായും അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണവിവരത്തിന് പിന്നാലെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകളും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. മരിച്ച ആൽജോയുടെ സഹോദരൻ അനോദ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Eight-year-old boy dies after being bitten by a snake under a pillow in Thrissur, thought to be food poisoning; brother undergoing treatment






